Please enable javascript.Maharaja Bhupinder Singh: അംബാനിയേക്കാള്‍ സമ്പന്നനായ മുന്‍ ക്രിക്കറ്റ് ക്യാപ്ടന്‍; വിമാനം വാങ്ങിയ ആദ്യ ഇന്ത്യന്‍, കൈയ്യില്‍ 248 കോടിയുടെ നെക്ക്‌ലേസ്! - former cricket captain richer than mukesh ambani who bought first flight in india | The Economic Times Malayalam

അംബാനിയേക്കാള്‍ സമ്പന്നനായ മുന്‍ ക്രിക്കറ്റ് ക്യാപ്ടന്‍; വിമാനം വാങ്ങിയ ആദ്യ ഇന്ത്യന്‍, കൈയ്യില്‍ 248 കോടിയുടെ നെക്ക്‌ലേസ്!

Authored by ശ്രീജിത്ത് എസ് | The Economic Times Malayalam | Updated: 21 Jun 2024, 10:02 am

Indian Cricket Captain: സമ്പത്തിന്റെ കാര്യത്തില്‍ ഈ ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് ക്യാപ്ടന്‍ വേറെ ലെവലാണ്. മുകേഷ് അംബാനിയും, ഗൗതം അദാനിയും, രത്തന്‍ ടാറ്റയുമൊന്നും അടുത്തെത്തില്ല. വിശേഷങ്ങള്‍ ഏറെയുള്ള ഇന്ത്യന്‍.

 
Maharaja Bhupinder Singh Story
Maharaja Bhupinder Singh: നിലവില്‍ ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ ആണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. അപ്പോള്‍ പിന്നെ ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ ആരെന്ന ചോദ്യത്തിന് പ്രശസ്തിയില്ല. പക്ഷെ ചരിത്രം പരിശോധിച്ചാല്‍ അംബാനിയേക്കാള്‍ ആസ്തിയുണ്ടായിരുന്നു നിരവധി ആളുകള്‍ ഇന്ത്യയില്‍ ജീവിച്ചിരുന്നുവെന്നു വ്യക്തമാകും. ഇന്ത്യയുടെ മുന്‍കാല മഹാരാജാക്കന്മാരും, മഹാറാണികളും, നവാബുമാരും, നിസാമുകളും അവരുടെ സമ്പന്നമായ ജീവിതശൈലിക്ക് പേരുകേട്ടവരാണ്.
വമ്പന്‍ കൊട്ടാരങ്ങള്‍, ഇറക്കുമതി ചെയ്ത ആഡംബര കാറുകള്‍, വിലപിടിപ്പുള്ള ആഭരണങ്ങള്‍ എന്നിവ ഇവരുടെ ആഡംബര ജീവിതം വ്യക്തമാക്കിയിരുന്നു. ഈ ലിസ്റ്റില്‍ പല വിശേഷങ്ങള്‍ കൊണ്ടും ശ്രദ്ധപിടിച്ചുപറ്റുന്ന പേരാണ് പട്യാല മഹാരാജാവായിരുന്ന ഭൂപീന്ദര്‍ സിംഗ്. 1928 ല്‍ അദ്ദേഹം 40 സേവകള്‍ക്കൊപ്പം മാണിക്യം, മരതകം, മുത്തുകള്‍, വജ്രം എന്നിവ നിറച്ച പെട്ടികളുമായി പാരീസിലെത്തിയെന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. അന്നുവരെ ലോകം കണ്ടതില്‍ വച്ച് മികച്ച ഒരു ആഭരണം സൃഷ്ടിക്കുകയെന്ന ലക്ഷ്യമായിരുന്നു ഈ യാത്രയ്ക്കുണ്ടായിരുന്നത്.

തെരഞ്ഞെടുത്ത 7,571 വജ്രങ്ങള്‍, 1,432 മരതകങ്ങള്‍, മറ്റ് രത്‌നക്കല്ലുകള്‍ എന്നിവ ഉപയോഗിച്ച് 149 പീസുകളുള്ള ഒരു മാസ്റ്റര്‍പീസ് സൃഷ്ടിക്കാന്‍ അദ്ദേഹം പ്രസിദ്ധമായ ബൗഷെറോണ്‍ മൈസണ്‍ തെരഞ്ഞെടുത്തു. ലൂയി കാര്‍ട്ടിയര്‍ മഹാരാജാവിന്റെ ആഭരണങ്ങളെ പ്രസിദ്ധമായ പട്യാല നെക്ക്‌ലേസാക്കി മാറ്റി. ലോകത്തിലെ ഏഴാമത്തെ വലിയ മിനുക്കിയ വജ്രം എന്നറിയപ്പെടുന്ന ഡി ബിയേഴ്സ് യെല്ലോ ഡയമണ്ടും, അഞ്ച് നിരകളിലായി അടുക്കിയ 2,900 വജ്രങ്ങളും ഉള്‍പ്പെടുന്നതാണ് ഈ ആഭരണം. ഇത് പൂര്‍ണമായും നിര്‍മ്മിച്ചിരിക്കുന്നത് പ്ലാറ്റിനത്തിലാണ്.

1948-ല്‍ ഭൂപീന്ദര്‍ സിങ്ങിന്റെ മകന്‍ യാദവീന്ദ്ര സിംഗ് ആണ് അവസാനമായി ഈ നെക്ക്‌ലേസ് അണിഞ്ഞത്. ഇതിനു ശേഷം കാര്‍ട്ടിയര്‍ ഈ ആഭരണം വീണ്ടെടുത്തെങ്കിലും വജ്രങ്ങടക്കം നിരവധി ഭാഗങ്ങള്‍ നഷ്ടമായിരുന്നു. എന്നാല്‍ കാര്‍ട്ടിയറിന് ഈ ഭാഗങ്ങള്‍ മാറ്റിസ്ഥാപിക്കാന്‍ സാധിച്ചു. ഇന്ന് പട്യാല നെക്ക്‌ലേസിന് ഏകദേശം 30 മില്യണ്‍ ഡോളര്‍ (248 കോടി രൂപ) വില വരും. ആഡംബര കാറുകളോട് താല്‍പ്പര്യമുണ്ടായിരുന്ന അദ്ദേഹത്തിന്റെ ഗാരേജില്‍ 27 മുതല്‍ 44 വരെ റോള്‍സ് റോയ്‌സ് കാറുകള്‍ ഉണ്ടായിരുന്നുവെന്നാണു റിപ്പോര്‍ട്ട്.

വിമാനം വാങ്ങിയ ആദ്യ ഇന്ത്യക്കാരന്‍ എന്ന ബഹുമതിയും ഇദ്ദേഹത്തിനു സ്വന്തമാണ്. ഫ്രഞ്ച് ഏവിയേഷന്‍ പയനിയറായ ലൂയിസ് ബ്ലെറിയറ്റ് 1909-ല്‍ ഇംഗ്ലീഷ് ചാനല്‍ വിജയകരമായി കടന്നതിനുശേഷം, ഭൂപീന്ദര്‍ സിംഗ് തന്റെ ചീഫ് എന്‍ജിനീയറെ യൂറോപ്പിലേക്ക് അയക്കുകയുണ്ടായി. ഈ യാത്രയില്‍ അദ്ദേഹം യുകെയില്‍ നിന്ന് രണ്ട് ഹെന്റി ഫാര്‍മാന്‍ ബൈപ്ലെയ്നുകളും, ഒരു ബ്ലെറിയറ്റ് XI മോണോപ്ലെയ്നും വാങ്ങി.

1911-ല്‍ ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു ഭൂപീന്ദര്‍ സിങ്. അതേ മഹാരാജാവ് ഒരു പ്രൊഫഷണല്‍ ക്രിക്കറ്റ് കളിക്കാരന്‍ കൂടിയായിരുന്നു. അദ്ദേഹത്തിന്റെ മേല്‍നോട്ടയ്യില്‍ പട്യാല ഇലവന്‍ (ക്രിക്കറ്റ്), പട്യാല ടൈഗേഴ്സ് (പോളോ) എന്നിങ്ങനെ രണ്ട് ഇന്ത്യന്‍ കായിക ടീമുകള്‍ പിറന്നു. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്രിക്കറ്റ് ഗ്രൗണ്ടായ ഹിമാചല്‍ പ്രദേശിലെ ചൈല്‍ ക്രിക്കറ്റ് ഗ്രൗണ്ടും അദ്ദേഹമാണ് നിര്‍മ്മിച്ചത്. ഇന്നത്തെ കാലത്ത് അദ്ദേഹത്തിന്റെ സമ്പത്ത് കണക്കാക്കിയാല്‍, ശതകോടീശ്വരന്‍മാരായ മുകേഷ് അംബാനിൗ ഗൗതം അദാനി, രത്തന്‍ ടാറ്റ എന്നിവരേക്കാള്‍ മുന്നിലാകുമെന്നും സാമ്പത്തിക വിദഗ്ധര്‍ പറയുന്നു.

What is TDS: ആർക്കെല്ലാം TDS ഫയൽ ചെയ്യാം


ശ്രീജിത്ത് എസ് നെ കുറിച്ച്
ശ്രീജിത്ത് എസ്
ശ്രീജിത്ത് എസ് ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ
ശ്രീജിത്ത് എസ്- ഇടി മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ്. 2016 മുതൽ ബിസിനസ് ജേണലിസം മേഖലയിൽ പ്രവർത്തിക്കുന്നു. മംഗളം ദിനപ്പത്രത്തിൽ അ‌ഞ്ചു വർഷത്തോളം സബ് എഡിറ്ററായി ജോലി ചെയ്തു. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും, കോട്ടയം പ്രസ് ക്ലബിൽ നിന്ന് ഫോട്ടോ ജേണലിസത്തിൽ ഡിപ്ലോമയും, ജേണലിസത്തിൽ ബിരുദാന്തര ഡിപ്ലോമയും നേടി.Read More