'മേക്ക്-ഇൻ-ഇന്ത്യ' പദ്ധതിക്ക് മികച്ച പ്രതികരണം ലഭിക്കുന്നതിനാൽ മെട്രോ, റെയിൽവേ, പ്രതിരോധ മേഖല എന്നീ രംഗങ്ങളിലെ ഓഹരികൾ മുന്നേറാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. റെയിൽവേ ട്രാൻഡ്പോർട്ടേഷൻ കമ്പനിയായ ബിഇഎംൽ ഓഹരികളിൽ ഇപ്പോൾ വലിയ മുന്നേറ്റമുണ്ട്. ഒറ്റ ദിവസം കൊണ്ട് 18 ശതമാനം വരെയാണ് ഇന്ന് ഈ ഓഹരി വില ഉയർന്നത്. വെള്ളിയാഴ്ച ഇൻട്രാഡേ ട്രേഡിൽ ബിഎസ്ഇയിൽ 18 ശതമാനം ഉയർന്ന് ഓഹരി വില 5,489.15 രൂപയിലെത്തിയിരുന്നു. എക്കാലത്തെയും ഉയർന്ന നിലയാണിത്.സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനിയുടെ സ്റ്റോക്ക് ജൂൺ 18-ന് അതിൻ്റെ മുൻ ലെവലായ 4,875.95 രൂപ എന്ന നിലവാരം മറികടന്നു, ജൂൺ 18-ന് ബിഇഎംഎൽ സ്റ്റോക്ക് അതിൻ്റെ മുൻ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 3,404 രൂപയിൽ നിന്ന് 61 ശതമാനം മുന്നേറി. ജൂൺ 4 ന് ബിഇഎംഎൽ ഓഹരി വില 261 ശതമാനം ഉയർന്നു. 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിരക്കായ 1,520 രൂപയിൽ നിന്നാണ് തിരിച്ച് കയറിയത്.
വെള്ളിയാഴ്ച വിപണി ഇടിഞ്ഞിട്ടിം ബിഇഎംഎൽ ഓഹരരികൾ മുന്നേറുന്നുണ്ട് എന്നത് ശ്രദ്ധേയമാണ്. സെൻസെക്സിലെ 0.40 ശതമാനം ഇടിവിനെ അപേക്ഷിച്ച് ബിഇഎംഎൽ ഓഹരിയിൽ 16 ശതമാനം വരെയായിരുന്നു മുന്നേറ്റം. ക്ലോസിംഗിൽ ഓഹരി വിലയിൽ മാറ്റം വരാം. എൻഎസ്ഇയിലും ബിഎസ്ഇയിലും ശരാശരി ട്രേഡിങ്ങ് വോളിയം ഇരട്ടിയിലേറെയായി.
നേട്ടമായത് പുതിയ ഓർഡർ
ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്ന് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളുടെ 10 റേക്കുകൾ നിർമിച്ച് വിതരണം ചെയ്യുന്നതിനുള്ള ഓർഡർ ലഭിച്ചതാണ് ഓഹരി വിലയിലെ മുന്നേറ്റത്തിന് കാരണം.
കോൾ ഇന്ത്യ ലിമിറ്റഡ്, പ്രതിരോധ മന്ത്രാലയം, വിവിധ മെട്രോ റെയിൽ കോർപ്പറേഷനുകൾ എന്നിവയുൾപ്പെടെയുള്ള പ്രധാന സർക്കാർ സ്ഥാപനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളുമാണ് കമ്പനിയുടെ പ്രധാന ഇടപാടുകാർ. വിവിധ മെട്രോ റെയിൽ കോർപ്പറേഷനുകൾക്ക് ഉൽപ്പന്നങ്ങളും സേവനങ്ങളും നൽകുന്നതിനാ? കമ്പനിക്ക് നിരവധി ഓർഡറുകൾ ഉണ്ട്.
മൂന്ന് ബിസിനസ് വിഭാഗങ്ങളാണ് കമ്പനിക്കുള്ളത്. 2023-24 സാമ്പത്തിക വർഷത്തിൽ മൊത്തം വരുമാനത്തിൻ്റെ 19 ശതമാനം ഡിഫൻസ് ആൻഡ് എയ്റോസ്പേസ് മേഖലയിൽ നിന്നായിരുന്നു. റെയിൽ മെട്രോ വിഭാഗം 38 ശതമാനവും മൈനിംഗ് ആൻഡ് കൺസ്ട്രക്ഷൻ മേഖല 43 ശതമാനവും നേട്ടം നൽകി.
(Disclaimer: ഏതെങ്കിലും ഒരു ഓഹരിയിൽ നിക്ഷേപം നടത്തുന്നതിനുള്ള നിർദേശമല്ലിത്. ഓഹരികളിലെ നിക്ഷേപത്തിന് ഉയർന്ന നഷ്ട സാധ്യതയുമുണ്ട്. വായനക്കാർ സ്വന്തം റിസ്കിൽ മാത്രം ഓഹരി വിപണി നിക്ഷേപം നടത്തുക)