കുവൈറ്റ് സിറ്റി: കാമുകനെ ആക്രമിച്ച് അയാളുടെ പ്രിയപ്പെട്ട വളര്‍ത്തുപട്ടിയെ തട്ടിയെടുത്തതിന് കുവൈറ്റ് യുവതിയെ കോടതി ശിക്ഷിച്ച വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് കുവൈറ്റില്‍. സ്വദേശി യുവതിക്ക് നാല് വര്‍ഷത്തെ തടവ് ശിക്ഷയാണ് കോടതി വിധിച്ചത്. ഇതുമായി ബന്ധപ്പെട്ടുണ്ടായ വാക്ക് തര്‍ക്കത്തിനൊടുവില്‍ 26കാരിയായ യുവതി 32കാരനായ കാമുകനെ മര്‍ദ്ദിക്കുകയും അയാളുടെ ഇഷ്ടപ്പെട്ട വളര്‍ത്തു നായയെ തട്ടിയെടുത്ത് സ്ഥലം വിടുകയുമായിരുന്നു. ഇതേത്തുടര്‍ന്ന് യുവാവ് പോലിസില്‍ പരാതി നല്‍കിയതോടെ ഇരുവരും തമ്മിലെ നിയമപോരാട്ടത്തിലേക്ക് പ്രശ്നം നീങ്ങി.
Also Read:
ഇരുവരുടെയും വാദം കേട്ട കോടതി യുവതിക്ക് നാലു വര്‍ഷം തടവ് ശിക്ഷ വിധിക്കുകയും ചെയ്തു. കാമുകനില്‍ നിന്നുണ്ടായ വിശ്വാസ വഞ്ചന യുവതിയെ മാനസികമായി തകര്‍ത്തുകളഞ്ഞതായും പെട്ടെന്നുണ്ടായ വൈകാരിക പ്രകടത്തിന്റെ ഭാഗമായിരുന്നു അക്രമം ഉള്‍പ്പെടെയുള്ള പെരുമാറ്റമെന്നും യുവതിക്കു വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന് അബ്ദുള്‍ അസീസ് അല്‍ യഹ്യ വാദിച്ചെങ്കിലും അത് കോടതി അംഗീകരിച്ചില്ല.
എന്നാല്‍ കോടതി വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് സാമൂഹ്യ മാധ്യമങ്ങളില്‍ രംഗത്തെത്തി. യുവതിക്ക് നാല് വര്‍ഷത്തെ തടവ് ശിക്ഷ അല്‍പ്പം കടുത്തതായിപ്പോയെന്ന് അഭിപ്രായപ്പെട്ടു. വിവാഹം വാഗ്ദാനം ചെയ്യുകയും പിന്നീട് പിന്മാറുകയും ചെയ്ത യുവാവിന്റെ പ്രവൃത്തിയാണ് ശിക്ഷ അര്‍ഹിക്കുന്നതെന്ന് പലരും പറഞ്ഞു. അതേസമയം, വിശ്വാസ വഞ്ചനയുടെ പേരില്‍ യുവാവിനെ അക്രമിച്ചത് ശരിയായില്ലെന്ന് അഭിപ്രായപ്പെട്ട ചിലര്‍, കോടതി വിധിയെ ന്യായീകരിച്ചും രംഗത്തെത്തി.
Also Read:
ഇരുവരുടെയും വാദം കേട്ട കോടതി യുവതിക്ക് നാലു വര്‍ഷം തടവ് ശിക്ഷ വിധിക്കുകയും ചെയ്തു. കാമുകനില്‍ നിന്നുണ്ടായ വിശ്വാസ വഞ്ചന യുവതിയെ മാനസികമായി തകര്‍ത്തുകളഞ്ഞതായും പെട്ടെന്നുണ്ടായ വൈകാരിക പ്രകടത്തിന്റെ ഭാഗമായിരുന്നു അക്രമം ഉള്‍പ്പെടെയുള്ള പെരുമാറ്റമെന്നും യുവതിക്കു വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന് അബ്ദുള്‍ അസീസ് അല്‍ യഹ്യ വാദിച്ചെങ്കിലും അത് കോടതി അംഗീകരിച്ചില്ല.
എന്നാല്‍ കോടതി വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് സാമൂഹ്യ മാധ്യമങ്ങളില്‍ രംഗത്തെത്തി. യുവതിക്ക് നാല് വര്‍ഷത്തെ തടവ് ശിക്ഷ അല്‍പ്പം കടുത്തതായിപ്പോയെന്ന് അഭിപ്രായപ്പെട്ടു. വിവാഹം വാഗ്ദാനം ചെയ്യുകയും പിന്നീട് പിന്മാറുകയും ചെയ്ത യുവാവിന്റെ പ്രവൃത്തിയാണ് ശിക്ഷ അര്‍ഹിക്കുന്നതെന്ന് പലരും പറഞ്ഞു. അതേസമയം, വിശ്വാസ വഞ്ചനയുടെ പേരില്‍ യുവാവിനെ അക്രമിച്ചത് ശരിയായില്ലെന്ന് അഭിപ്രായപ്പെട്ട ചിലര്‍, കോടതി വിധിയെ ന്യായീകരിച്ചും രംഗത്തെത്തി.