Please enable javascript.മുസ്ലീം പള്ളി,Fact Check: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വന്ന ശേഷം ഭീഷണി മുഴക്കിയ ആൾ ആരാണ്? മുസ്‌ലിം ആണോ? വാസ്തവമറിയാം - fact check person who threatened after the results of the lok sabha elections video - Samayam Malayalam

Fact Check: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വന്ന ശേഷം ഭീഷണി മുഴക്കിയ ആൾ ആരാണ്? മുസ്‌ലിം ആണോ? വാസ്തവമറിയാം

Contributed by Newschecker |Authored byസുമയ്യ തെസ്നി കെപി | Samayam Malayalam 14 Jun 2024, 2:58 pm
Subscribe

വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലായി. ​ഗു​ഗിളിൽ നടത്തിയ പരിശോധനയിൽ ഈ വീഡിയോ മുമ്പും വെെറലായതായി കണ്ടെത്തി. 2024 മെയ് 7 ന് പോസ്റ്റ് ചെയ്ത ചിത്രത്തിൽ താൻ ആഗ്ര നോർത്ത് നിയമസഭാ മണ്ഡലത്തിലെ വോട്ടറാണെന്നും അദ്ദേഹം സൂചിപ്പിച്ചിട്ടുണ്ട്

ഹൈലൈറ്റ്:

  • വീഡിയോ സോഷ്യൽ മീഡിയയിൽ വെെറലാണ്.
  • നിരവധി പേർ കമന്റുമായി എത്തിയിട്ടുണ്ട്.
  • വിവിധ തരത്തിൽ വീഡിയോ ചെയ്യുന്ന ആളാണ് ഇദ്ദേഹം എന്ന് കണ്ടെത്തി.

social media viral image
ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലം വന്ന ശേഷം ഇസ്ലാമിക് തൊപ്പി ധരിച്ച ഒരാൾ സോഷ്യൽ മീഡിയയിൽ ചില പ്രചരണങ്ങൾ നടത്തി. ഒരു പ്രത്യേക മതത്തെ അധിക്ഷേപിക്കുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം നടന്നത്. “നമ്മുടെ സർക്കാർ വന്നിരുന്നെങ്കിൽ അയോധ്യയിൽ ക്ഷേത്രത്തിനുപകരം മുസ്ലീം പള്ളി പണിയുമായിരുന്നു,” എന്നാണ് അദ്ദേഹം പറയുന്നത്.
പ്രചരിക്കുന്നത് ഇങ്ങനെ

കാറിൽ ഇരിക്കുന്ന 1 മിനിറ്റ് 7 സെക്കൻഡ് നീളമുള്ള വീഡിയോയിൽ ഇസ്ലാമിക് തൊപ്പി ധരിച്ച ആൾ ആണി വർഗീയമായ ചില പരാമർശങ്ങൾ നടത്തുന്നത്. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം 2024 ജൂൺ 4 തിങ്കളാഴ്ചയാണ് പ്രഖ്യാപിച്ചത്. വീഡിയോയിൽ ഇയാൾ മുസ്ലിം ആണെന്നാണ് അവകാശപ്പെടുന്നത്. ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎക്ക് 292 സീറ്റുകളാണ് ഇത്തവണ ലഭിച്ചത്. ഇന്ത്യൻ സഖ്യത്തിന് 234 സീറ്റുകളാണ് ലഭിച്ചത്. മറ്റുള്ളവർ 17 സീറ്റുകളിൽ വിജയിച്ചു. അതിന് ശേഷം ആണ് വീഡിയോ വെെറലായത്.

“നശിച്ച ഹിന്ദുക്കളെ നിങ്ങൾ ഇപ്രാവശ്യം കൂടി രക്ഷപ്പെട്ടു. രാഹുൽ ആയിരുന്നു പ്രധാനമന്ത്രി എങ്കിൽ ഞങ്ങൾ രാമക്ഷേത്രം ഇരിക്കുന്നിടത്ത് വീണ്ടും മസ്ജിദ് പണിയുമായിരുന്നു. സാരമില്ല ഞങ്ങൾ ഒരു അഞ്ചുവർഷം കൂടി കാത്തിരിക്കാം,” എന്ന തലക്കെട്ട് നൽകിയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.


യാഥാർഥ്യമെന്ത്?

വൈറലായ വീഡിയോയുടെ വാസ്തവം അറിയുന്നതിന് വേണ്ടി പരിശോധന നടത്താൻ Newschecker ലേഖകൻ തീരുമാനിച്ചു. പുനീത് കുമാർ സിംഗ് എന്ന മാധ്യമപ്രവർത്തക ന്റെ ഒരു എക്സ് പോസ്റ്റ് അപ്പോൾ സോഷ്യൽ മീഡിയയിൽ നിന്നും ലഭിച്ചു. ആ പോസ്റ്റിൽ ധീരേന്ദ്ര രാഘവ് എന്നാണ് ഈ വ്യക്തിയുടെ പേര് എന്ന് പറഞ്ഞിട്ടുണ്ട്. ധീരേന്ദ്ര രാഘവ് എന്ന ഇൻസ്റ്റാഗ്രാം ഹാൻഡിലിനെ പറ്റിയും പോസ്റ്റിൽ പരാമർശിച്ചിട്ടുണ്ട്. കീവേഡുകളുടെ സഹായത്തോടെ ഇൻസ്റ്റാഗ്രാമിൽ ഈ പേര് പരിശോധന നടത്തി. എന്നാൽ വെെറലായ വീഡിയോ അവിടെ നിന്നും കണ്ടെത്താൻ സാധിച്ചില്ല.

puneeth kumar sing


കണ്ടെത്തിയ മാർഗം

വൈറൽ വീഡിയോയിൽ കാണുന്ന വ്യക്തിയുടെ വിവിധ തരത്തിലുള്ള പ്രകടനങ്ങൽ സോഷ്യൽ മീഡിയയിൽ കണ്ടെത്തി. വ്യത്യസ്ത വസ്ത്രങ്ങൾ ധരിച്ച് അദ്ദേഹം വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതായി ഈ ഇസ്റ്റഗ്രാം പേജിൽ കണ്ടു. ഇസ്ലാമിക് തൊപ്പി ധരിചിരിക്കുന്നതും മറ്റുള്ളവയിൽ തിലകവും തലപ്പാവും ധരിച്ചിരിക്കുന്നതും എല്ലാം കണ്ടെത്തി. ഇൻസ്റ്റാഗ്രാം ഹാൻഡിലിലെ പ്രൊഫൈലിൽ നിന്നും ഇയാൾ ഒരു കലാകാരൻ ആണെന്ന് കണ്ടെത്താൻ സാധിച്ചു. ധീരേന്ദ്ര രാഘവിൻ്റെ ഫേസ്ബുക്ക് അക്കൗണ്ടും ഫോസ്ബുക്കിൽ നിന്നും കണ്ടെത്തി. അതിലും വിത്യസ്ഥ വീഡിയോകൾ ആണ് ഉണ്ടായിരുന്നത്. വൈറലായ വീഡിയോ ഫേസ്ബുക്ക് അക്കൗണ്ടിലും ഉണ്ടായിരുന്നില്ല. ഉത്തർപ്രദേശിലെ ആഗ്ര സ്വദേശിയും കലാകാരനുമാണ് എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിപ്പ് നൽകിയിരിക്കുന്നത്.

instagrm post

Screenshot of facebook

കൂടുതൽ പരിശോധന നടത്തിയപ്പോൾ ഈ വീഡിയോ മുമ്പും ഇത്തരത്തിൽ വെെറലായിട്ടുണ്ടെന്ന കണ്ടെത്തി. 2024 ഏപ്രിലിൽ ധീരേന്ദ്ര രാഘവിൻ്റെ ഒരു വീഡിയോ ഇസ്ലാമിക് തൊപ്പി ധരിച്ച് നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യാൻ അഭ്യർത്ഥിക്കുന്നുണ്ട്. ആ വീഡിയോയിൽ അദ്ദേഹം ഇയാൾ പാക്കിസ്ഥാനിയാണെന്നും പേര് ആസിഫ് സർദാരിയാണെന്നും അവകാശവാദത്തോടെ ആണ് സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. അന്ന് വീഡിയോ ഫാറ്റ് ചെക്ക് നടത്തിയതിന്റെ വാർത്തകളും കണ്ടെത്താൻ സാധിച്ചു.

dhirendra raghav

വിധി

സോഷ്യൽ മീഡിയയിലും ഗൂഗിളിലും നടത്തിയ പരിശോധനയിൽ വൈറലായ വീഡിയോയിൽ ഉള്ളയാൾ മുസ്ലീമല്ലെന്നും അയാൾ ഒരു കൺഡന്റ് ക്രിയേറ്ററ്‍ ആണെന്നും കണ്ടെത്തി.

(This story was originally published by Newschecker , and republished by Samayam Malayalam as part of the Shakti Collective.)
സുമയ്യ തെസ്നി കെപി
ഓതറിനെ കുറിച്ച്
സുമയ്യ തെസ്നി കെപി
സുമയ്യ തെസ്നി കെപി, സമയം മലയാളത്തിലെ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. കോട്ടയം മഹാത്മാഗാന്ധി യുണിവേഴ്‌സിറ്റിയിൽ നിന്നും ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം സ്വന്തമാക്കി. 5 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. തുടക്കം എംവി നികേഷ് കുമാർ നേതൃത്വം നൽകുന്ന റിപ്പോർട്ടർ ടിവിയിലെ ഓൺലെെൻ വിഭാ​ഗത്തിൽ ആയിരുന്നു. 2020 മുതൽ സമയം മലയാളത്തിനൊപ്പം ഉണ്ട്. നിലവിൽ ഗൾഫ് ഡെസ്കിൽ ആണ് പ്രവർത്തിക്കുന്നത്.... കൂടുതൽ വായിക്കൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ