ആപ്പ്ജില്ല

'നെറ്റിയിൽ തൊടാൻ ആൾദൈവം ചവിട്ടിയ മണ്ണ് ശേഖരിക്കാൻ ഭക്തർ പാഞ്ഞടുത്തു'; പിന്നാലെ ദുരന്തം, അപകടകാരണം സാമൂഹിക വിരുദ്ധരെന്ന് ഭോലെ ബാബ

ഉത്തർ പ്രദേശിലെ ഹത്രാസിൽ തിക്കിലും തിരക്കിലും അകപ്പെട്ട് നൂറിലധികം ആളുകൾ മരിച്ച സംഭവത്തിൽ പ്രതികരിച്ച് സ്വയം പ്രഖ്യാപിത ആൾദൈവം നാരായൺ സാകർ ഹരി. താൻ വേദിവിട്ട് പോയി ഏറെ നേരം കഴിഞ്ഞാണ് ദുരന്തമുണ്ടായതെന്ന് ഭോലെ ബാബ എന്നറിയപ്പെടുന്ന നാരായൺ സാകർ ഹരി കുറിപ്പിലൂടെ പറഞ്ഞു.

Authored byജിബിൻ ജോർജ് | Samayam Malayalam 3 Jul 2024, 9:52 pm

ഹൈലൈറ്റ്:

  • നൂറിലധികം പേരുടെ ജീവനെടുത്ത ഹത്രാസ് ദുരന്തം.
  • പ്രതികരണവുമായി ആൾദൈവം ഭോലെ ബാബ.
  • താൻ വേദിവിട്ട് പോയി ഏറെനേരം കഴിഞ്ഞാണ് ദുരന്തമുണ്ടായതെന്ന് ബാബ പറഞ്ഞു.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Hathras godman
ഹത്രാസ് ദുരന്തത്തിൽ ജുഡീഷ്യൽ അന്വേഷണം
ലഖ്നൗ: ഉത്തർ പ്രദേശിലെ ഹത്രാസിൽ തിക്കിലും തിരക്കിലും അകപ്പെട്ട് 121 പേർ കൊല്ലപ്പെടുകയും നിരവധിയാളുകൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ഭോലെ ബാബ എന്നറിയപ്പെടുന്ന സ്വയം പ്രഖ്യാപിത ആൾദൈവം നാരായൺ സാകർ ഹരി രംഗത്ത്.
100ലധികം പേരുടെ ജീവനെടുത്ത 'പ്രാർഥന'; ആരാണ് ആൾദൈവം ഭോലെ ബാബ? സർക്കാർ ജോലി ഉപേക്ഷിച്ച് മതപ്രഭാഷകനായ നാരായൺ

"താൻ വേദിവിട്ട് പോയി ഏറെ നേരം കഴിഞ്ഞാണ് ദുരന്തമുണ്ടായത്. പരിക്കേറ്റവർ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് ദൈവത്തോട് പ്രാർഥിക്കുന്നു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ വേദനയിൽ പങ്കുചേരുന്നു. ഈ അപകടത്തിന് കാരണം സാമൂഹിക വിരുദ്ധരുടെ ഇടപെടലാണ്. ഇതിൽ നടപടി സ്വീകരിക്കാൻ സുപ്രീം കോടതി അഭിഭാഷകൻ എപി സിങ്ങിനെ ചുമതലപ്പെടുത്തി" - എന്നായിരുന്നു ഭോലെ ബാബയുടെ പ്രതികരണം. ഒളിൽവിൽ കഴിയുന്ന ഇയാൾ കത്തിലൂടെയാണ് പ്രതികരണം നടത്തിയിരിക്കുന്നത്. മെയിൻപുരിയിലെ ആശ്രമത്തിൽ ബാബ ഉണ്ടെന്ന ആരോപണം ശക്തമാണ്.


ചൊവ്വാഴ്ച ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിലാണ് 121 പേരുടെ ജീവനെടുത്ത ദുരന്തമുണ്ടായത്. മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളാണ്. ഭോലെ ബാബയുടെ സുരക്ഷ സംവിധാനങ്ങൾ ദുരന്തത്തിന് കാരണമായെന്ന് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിൻ്റെ (എസ്‌ഡിഎം) നേതൃത്വത്തിലുള്ള പ്രാഥമിക അന്വേഷണത്തിൽ സൂചിപ്പിക്കുന്നുണ്ട്. അപകടം നടന്ന ചടങ്ങിൽ രണ്ട് ലക്ഷത്തിലധികം ആളുകൾ എത്തിയിരുന്നു.

നിസ്സാര പൈസയ്ക്ക് ട്രെയിനിൽ ഉത്തരാഖണ്ഡിലേക്ക് ടൂർ പോകാം; കേരളത്തിൽ സ്റ്റോപ്പുകൾ, കാണാം ഈ സ്ഥലങ്ങൾ
ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ ഭോലെ ബാബ പന്തലിൽ എത്തി. പ്രഭാഷണം പൂർത്തിയാക്കി 1.40ന് പന്തലിൽ നിന്ന് പുറത്തിറങ്ങി. ഇതിനിടെ അനുയായികൾ ബാബയ്ക്ക് സമീപം എത്താനും ബാബ ചവിട്ടിയ മണ്ണ് ശേഖരിക്കാനും തിക്കും തിരക്കും ഉണ്ടാക്കി. ഇതോടെ തിക്കും തിരക്കും രൂക്ഷമാകുകയും ആളുകൾ വീഴുകയുമായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ട്. ബാബ ചവിട്ടിയ മണ്ണ് നെറ്റിയിൽ പുരട്ടാനും അദ്ദേഹത്തിൻ്റെ ദർശനം നേടാനുമാണ് അനുയായികൾ ശ്രമം നടത്തിയത്. ബാബയുടെ പാദങ്ങളിൽ സ്‌പർശിക്കാനും അനുഗ്രഹം വാങ്ങാനും ശ്രമമുണ്ടായെന്നാണ് റിപ്പോർട്ട്.


ഹത്രാസ് ദുരന്തത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും എഫ്ഐആറിൽ ഭോലെ ബാബയുടെ പേരുവിവരങ്ങളില്ല. ദുരന്തത്തിൽ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. വിരമിച്ച ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം നടത്തും. ഇതൊരു അപകടമല്ലെങ്കിൽ ആരുടെ ഗൂഢാലോചനയാണെന്ന് അറിയേണ്ടതുണ്ട്. ഇവയെല്ലാം അന്വേഷിക്കും. സിവിൽ അഡ്മിനിസ്‌ട്രേഷനിലെയും വിരമിച്ച ഉദ്യോഗസ്ഥരെ ജുഡീഷ്യൽ അന്വേഷണത്തിൻ്റെ ഭാഗമാക്കും. ദുരന്തത്തിൻ്റെ ഉത്തരവാദികൾക്കെതിരെ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓതറിനെ കുറിച്ച്
ജിബിൻ ജോർജ്
ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ - സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്