ആപ്പ്ജില്ല

ഷൊർണൂർ - കണ്ണൂർ പാസഞ്ചർ കാസർകോട്ടേക്ക്? രാജധാനിക്ക് മലപ്പുറം ജില്ലയിൽ സ്റ്റോപ്പ് ഉണ്ടാകുമോ, കേരളത്തിൻ്റെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് റെയിൽവേ

ഷൊർണൂർ - കണ്ണൂർ പാസഞ്ചർ കാസർകോടുവരെ നീട്ടുന്ന കാര്യം പരിഗണിക്കുമെന്ന് റെയിൽവേ. ഡിവിഷണൽ റെയിൽവേ മാനേജർ ഡോ. മനീഷ് തപ്ല്യാൽ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. മലപ്പുറം ജില്ലയിലെ ജനസംഖ്യയും ട്രെയിൻ യാത്രികരുടെ എണ്ണവും പരിഗണിച്ച് രാജധാനി എക്സ്പ്രസിന് ജില്ലയിൽ സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം പരിഗണനയിൽ.

Edited byജിബിൻ ജോർജ് | Samayam Malayalam 3 Jul 2024, 11:19 pm

ഹൈലൈറ്റ്:

  • ഷൊർണൂർ - കണ്ണൂർ പാസഞ്ചർ കാസർകോടുവരെ നീട്ടുന്ന കാര്യം പരിഗണിക്കും.
  • ഡിവിഷണൽ റെയിൽവേ മാനേജർ ഡോ. മനീഷ് തപ്ല്യാൽ ആണ് ഇക്കാര്യം അറിയിച്ചത്.
  • രാജധാനി എക്സ്പ്രസിന് മലപ്പുറം ജില്ലയിൽ സ്റ്റോപ്പ് അനുവദിക്കുന്നത് പരിഗണനയിൽ.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam train
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: ഷൊർണൂർ - കണ്ണൂർ പാസഞ്ചർ കാസർകോടുവരെ നീട്ടുന്ന കാര്യം പരിഗണിക്കുമെന്ന് ഡിവിഷണൽ റെയിൽവേ മാനേജർ ഡോ. മനീഷ് തപ്ല്യാൽ. സംസ്ഥാനസർക്കാരിന്റെ അഭ്യർഥന പ്രകാരം പരശുറാം എക്സ്പ്രസിന് രണ്ട് കോച്ചുകൾ കൂടി അനുവദിച്ചിട്ടുണ്ട്. തിരക്കുള്ള മറ്റു ട്രെയിനുകളിലും ആവശ്യമായ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്താൻ നടപടി സ്വീകരിക്കുമെന്ന് ഡിവിഷണൽ റെയിൽവേ മാനേജർ കൂട്ടിച്ചേർത്തു.
കലൂരിൽനിന്ന് കാക്കനാട്ടേക്ക് സുഖയാത്ര; 11.2 കിലോമീറ്റർ നീളത്തിൽ കൊച്ചി മെട്രോയുടെ വയഡക്ട്, 20 മാസംകൊണ്ട് പണിതീരും
ട്രെയിൻ ഗതാഗതവുമായി ബന്ധപ്പെട്ട് കേരളം ഉന്നയിച്ച വിഷയങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് റെയിൽവേ ഉന്നത അധികൃതർ ഉറപ്പുനൽകി. സംസ്ഥാനത്തെ റെയിൽവേയുടെ ചുമതലയുള്ള മന്ത്രി വി അബ്ദുറഹിമാന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്.


അവധിക്കാലങ്ങളിൽ അധിക സർവീസ് ഏർപ്പെടുത്തുന്നതിന് സഹായകമാകുന്ന തരത്തിൽ സംസ്ഥാന സർക്കാർ ഒരു കലണ്ടർ തയ്യാറാക്കി റെയിൽവേയ്ക്ക് സമർപ്പിക്കും. ഇതുപ്രകാരം സ്പെഷ്യൽ സർവീസുകൾ നടത്താനും ഈ സർവീസുകൾ സംബന്ധിച്ച് മുൻകൂട്ടി അറിയിപ്പുകൾ നൽകാനും ധാരണയായി.

ട്രെയിനുകളിലെ സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിന് സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ച് നടപടികൾ സ്വീകരിക്കാമെന്ന് റെയിൽവേ അറിയിച്ചു. വന്ദേ ഭാരതിനായി മറ്റു ട്രെയിനുകൾ മണിക്കൂറുകൾ പിടിച്ചിടുന്നത് ഒഴിവാക്കുന്ന കാര്യത്തിൽ പരിശോധിച്ച് നടപടിയെടുക്കും. മലപ്പുറം ജില്ലയിലെ ജനസംഖ്യയും ട്രെയിൻ യാത്രികരുടെ എണ്ണവും പരിഗണിച്ച് രാജധാനി എക്സ്പ്രസിന് ജില്ലയിൽ സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം റെയിൽവേ ബോർഡിന്റെ പരിഗണനയ്ക്ക് സമർപ്പിക്കാനും തീരുമാനിച്ചു.

രണ്ട് കോടിയുടെ സാമ്പത്തിക തട്ടിപ്പ്; മാണി സി കാപ്പന് വമ്പൻ തിരിച്ചടി, ഹർജി ഹൈക്കോടതി തള്ളി
ഗതാഗത വകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ, കെആർഡിസിഎൽ ഡയറക്ടർ അജിത് കുമാർ വി, പാലക്കാട് എഡിആർഎം കെ അനിൽ കുമാർ, പാലക്കാട് ഡിഒഎം ഗോപു ആർ ഉണ്ണിത്താൻ, തിരുവനന്തപുരം സീനിയർ ഡിഒഎം എ വിജയൻ, തിരുവനന്തപുരം സീനിയർ ഡിസിഎംവൈ സെൽവിൻ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേള 'ഒളിമ്പിക്സാകും'; മേള ഈ ജില്ലയിൽ, അത്‌ലറ്റിക്‌സും ഗെയിംസും ഒരുമിച്ച്
കോച്ചുകളുടെ എണ്ണം വർധിപ്പിച്ചതിനൊപ്പം മംഗളൂരു - നാഗർകോവിൽ പരശുറാം എക്സ്പ്രസ് സർവീസ് ആരംഭിച്ചു. രണ്ട് കോച്ചുകളാണ് അധികമായി അനുവദിച്ചത്. ഇതോടെ 21ൽ നിന്ന് 23 ആയി കോച്ചുകളുടെ എണ്ണം. ആയിരക്കണക്കിന് യാത്രക്കാരുള്ള മലബാർ മേഖലയിലെ യാത്രാദുരിതത്തിന് പരിഹാരമായിട്ടാണ് പരശുറാം എക്സ്പ്രസിൽ രണ്ട് ജനറൽ കോച്ചുകൾ കൂട്ടിയത്.
പുതുതായി ഉൾപ്പെടുത്തിയ രണ്ട് കോച്ചുകളും ജനറൽ സിറ്റിങ് കോച്ചുകളാണ്. ഇതടക്കം 16 ജനറൽ കോച്ചുകളും മൂന്ന് സെക്കൻഡ് ക്ലാസ് ചെയര്‍ കാര്‍ കോച്ചുകളും 2 എസി ചെയര്‍ കാറുകളുമുണ്ട്. 2 ഭിന്നശേഷി സൗഹൃദ കോച്ചുകളും ട്രെയിനിലുണ്ടാകും.
ഓതറിനെ കുറിച്ച്
ജിബിൻ ജോർജ്
ജിബിൻ ജോർജ്. മലയാളം വിഭാഗം മാധ്യമപ്രവർത്തകൻ. 12 വർഷമായി മാധ്യമ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. രാഷ്ട്രീയ - സാമൂഹിക വിഷയങ്ങളിൽ വാർത്തകൾ ചെയ്യുന്നു. ആദ്യഘട്ടത്തിൽ മംഗളത്തിൽ പ്രിൻ്റ് മീഡിയയിൽ ബ്യൂറോയിലും ഡെസ്ക്കിലുമായി പ്രവൃത്തിപരിചയം. 2014 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. ഓൺലൈൻ വിഭാഗത്തിൽ വെബ്ദുനിയയിൽ ആയിരുന്നു തുടക്കം. 2019ൽ ടൈംസ് ഓഫ് ഇന്ത്യയുടെ സമയം മലയാളത്തിൻ്റെ ഭാഗമായി. മംഗളം പ്രിൻ്റ് മീഡിയയുടെ ഭാഗമായ ഡിപ്ലോമ കോഴ്സ് (പഞ്ചാബ് ടെക്നിക്കൽ യൂണിവേഴ്സിറ്റി) പാസായി. ഡിഗ്രി ബി.എ പൊളിറ്റിക്കൽ സയൻസ്.... കൂടുതൽ

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്