Please enable javascript.Saji Cherian On Hema Commission Report,'ഹേമ കമ്മീഷൻ ആരുടെയും പേരെടുത്ത് പറഞ്ഞിട്ടില്ല'; വിലക്കപ്പെട്ട കാര്യങ്ങൾ ഒഴിച്ചുള്ളവ പുറത്തുവിടാൻ തയ്യാറെന്ന് മന്ത്രി - minister saji cherian on hema commission report over state information commission order - Samayam Malayalam

'ഹേമ കമ്മീഷൻ ആരുടെയും പേരെടുത്ത് പറഞ്ഞിട്ടില്ല'; വിലക്കപ്പെട്ട കാര്യങ്ങൾ ഒഴിച്ചുള്ളവ പുറത്തുവിടാൻ തയ്യാറെന്ന് മന്ത്രി

Authored byദീപു ദിവാകരൻ | Samayam Malayalam 6 Jul 2024, 6:20 pm
Subscribe

Hema Commission Report: ഹേമ കമ്മീഷൻ റിപ്പോർട്ട് സംബന്ധച്ച സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ ഉത്തരവിൽ പ്രതികരിച്ച് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. റിപ്പോ‍ർട്ടിലെ വിലക്കപ്പെട്ട കാര്യങ്ങൾ ഒഴിച്ചുള്ളവ പുറത്തുവിടാൻ സ‍ർക്കാർ തയ്യാറാണെന്ന് അറിയിച്ച മന്ത്രി നിയമപരമായി പഠിച്ച ശേഷം ഏതൊക്കെ കാര്യങ്ങൾ പുറത്തുവിടണമെന്ന് തീരുമാനിക്കുമെന്നും വ്യക്തമാക്കി. ആലപ്പുഴയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹൈലൈറ്റ്:

  • വിവരാവകാശ കമ്മീഷൻ്റെ മാർഗരേഖ അനുസരിച്ച് ആവശ്യമായ നിലപാടുകൾ സ്വീകരിക്കും.
  • റിപ്പോർട്ട് നിയമപരമായി പഠിച്ച ശേഷം ഏതൊക്കെ കാര്യങ്ങൾ പുറത്തുവിടണമെന്ന് തീരുമാനിക്കും.
  • കേരളത്തിൽ സിനിമ കോൺക്ലേവ് സംഘടിപ്പിക്കും.
Saji Cherian on Hema Commission Report
ഹേമ കമ്മീഷൻ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറുന്നു, സജി ചെറിയാൻ.
ആലപ്പുഴ: ഹേമ കമ്മീഷൻ റിപ്പോ‍ർട്ടിലെ വിലക്കപ്പെട്ട കാര്യങ്ങൾ ഒഴിച്ചുള്ളവ പുറത്തുവിടാൻ സ‍ർക്കാർ തയ്യാറാണെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. വ്യക്തിയുടെ സ്വകാര്യതകളും അതിലേക്ക് എത്താവുന്ന പരാമർശങ്ങൾ റിപ്പോർട്ടിനകത്ത് ഉണ്ടെങ്കിൽ അത് പുറത്തുവിടുന്നതിനോട് വിവരാവകാശ കമ്മീഷൻ യോജിച്ചിട്ടില്ല. വിവരാവകാശ നിയമപ്രകാരം വിലക്കപ്പെട്ടവ ഒഴികെ മറച്ചുവെക്കരുതെന്നാണ് ഉത്തരവിലുള്ളത്. അത് തന്നെയാണ് ആദ്യം മുതൽതന്നെ സംസ്ഥാന സർക്കാരും സ്വീകരിച്ച നിലപാട്. വിവരാവകാശ കമ്മീഷൻ്റെ മാർഗരേഖ അനുസരിച്ച് സർക്കാർ ആവശ്യമായ നിലപാടുകൾ സ്വീകരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
ഹേമ കമ്മീഷൻ്റെ റിപ്പോർട്ട് നിയമപരമായി പഠിച്ച ശേഷം ഏതൊക്കെ കാര്യങ്ങൾ പുറത്തുവിടണമെന്ന് തീരുമാനിക്കും. റിപ്പോർട്ടിൽ ഒരുപാട് വിഷയങ്ങൾ പ്രതിപാദിച്ചിട്ടുണ്ട്. അതിലെ പ്രധാനപ്പെട്ട നിർദേശങ്ങളുടെയും അടൂർ ഗോപാലകൃഷ്ണൻ സമർപ്പിച്ച റിപ്പോർട്ടിൻ്റെയും അടിസ്ഥാനത്തിൽ ഒരു സിനിമ കോൺക്ലേവ് കേരളത്തിൽ സംഘടിപ്പിക്കും. സിനിമാരംഗത്തെ പ്രതിസന്ധികളും പ്രശ്നങ്ങളും മുന്നോട്ടുള്ള വളർച്ചയും ഭാവിയും സംബന്ധിച്ച് രൂപരേഖ തയ്യാറാക്കാനുള്ള ചർച്ചയാണിത്. മഴ കഴിഞ്ഞാൽ ഉടൻതന്നെ കോൺക്ലേവ് സംഘടിപ്പിക്കും. കേരളത്തിലെയും ഇന്ത്യയിലെയും ലോകത്തെയും സിനിമാരംഗത്തുള്ളവരെ കോൺക്ലേവിലേക്ക് ക്ഷണിക്കും. ഇതിലൂടെ കേരളത്തിലെ സിനിമാരംഗത്തെ ഉത്തേജിപ്പിക്കാനും കൂടുതൽ തൊഴിലവസരം സൃഷ്ടിക്കാനുമുള്ള നടപടി സർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.


ഹേമ കമ്മീഷൻ ആരുടെയും പേരെടുത്ത് പറഞ്ഞിട്ടില്ല. ചില സംശയങ്ങളും സാഹചര്യ തെളിവുകളുമാണ് പറയുന്നത്. അതുവെച്ച് കേസെടുക്കാനാവില്ല. കമ്മീഷൻ പറഞ്ഞ കാര്യങ്ങളിൽ ആർക്കെങ്കിലും പരാതി ഉണ്ടെങ്കിൽ അവർ കോടതിയെ സമീപിക്കാമെന്നും മന്ത്രി പറഞ്ഞു.
ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണം: ഉത്തരവിട്ട് വിവരാവകാശ കമ്മീഷൻ

ഹേമ കമ്മീഷൻ റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ താൻ മന്ത്രിയായ ശേഷം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ സിനിമാരംഗത്തെ പ്രമുഖർ പങ്കെടുത്ത നിരവധി യോഗങ്ങൾ നടന്നിട്ടുണ്ട്. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ രൂപരേഖ തയ്യാറാക്കാനുള്ള നിർദേശങ്ങൾ സർക്കാർ ശേഖരിച്ചിട്ടുണ്ട്. നിർദേശങ്ങൾ ഒറ്റയടിക്ക് നടപ്പിലാക്കാനാവില്ല. വിശദമായ പരിശോധനയും വിശദമായ സാങ്കേതിക സൗകര്യങ്ങളും ആവശ്യമാണ്. അതെല്ലാം ഉൾക്കൊള്ളിച്ചാണ് സിനിമ കോൺക്ലേവ് സംഘടിപ്പിക്കുന്നത്. കോൺക്ലേവിൽ വിഷയം ഉന്നയിച്ച് രൂപരേഖ തയ്യാറാക്കി നടപ്പാക്കാനാണ് സ‍ർക്കാർ ഉദ്ദേശിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മഴ ശക്തമാകും, ഈ അഞ്ച് ജില്ലക്കാർക്ക് മുന്നറിയിപ്പ്; കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം ഇങ്ങനെ

സിനിമ മേഖലയിലെ വനിതകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പരാമർശിക്കുന്ന ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടണമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. എഎ അബ്ദുൽ ഹക്കീം ആണ് ഉത്തരവിട്ടത്. വിലക്കപ്പെട്ട വിവരങ്ങളൊഴിച്ച് മറ്റൊന്നും മറച്ചുവെക്കരുതെന്നും സ്വകാര്യ വിവരങ്ങൾ കൈമാറരുതെന്നും കമ്മീഷണറുടെ ഉത്തരവിലുണ്ട്. സിനിമ മേഖലയിലെ വനിതകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ 2017 ജൂലൈയിലാണ് റിട്ടയേർഡ് ജസ്റ്റിസ് കെ ഹേമ അധ്യക്ഷയായ മൂന്നംഗ കമ്മീഷന് സർക്കാർ രൂപം നൽകിയത്. 2019 ഡിസംബർ 31നാണ് കമ്മീഷൻ 300 പേജുള്ള റിപ്പോർട്ട് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്.
ദീപു ദിവാകരൻ
ഓതറിനെ കുറിച്ച്
ദീപു ദിവാകരൻ
ദീപു ദിവാകരൻ സമയം മലയാളത്തിലെ സീനിയര്‍ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസര്‍ ആണ്. എംജി സര്‍വകലാശാലയിൽനിന്നു രസതന്ത്രത്തിൽ ബിരുദവും കോട്ടയം പ്രസ് ക്ലബ്ബിൽനിന്നു ജേര്‍ണലിസത്തിൽ പിജി ഡിപ്ലോമയും നേടിയ ദീപു മംഗളം ഓൺലൈനിലാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. 2018 ഓഗസ്റ്റ് മുതൽ സമയം മലയാളത്തിനൊപ്പം. നിലവിൽ സമയത്തിൻ്റെ ജനറൽ ന്യൂസ് വിഭാഗത്തിൽ പ്രവര്‍ത്തിച്ചുവരുന്നു.... കൂടുതൽ വായിക്കൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ