Parasuram Express Train Extended To Kanyakumari Two Additional General Class Coaches Added
പരശുറാം എക്സ്പ്രസ് ഇന്നുമുതൽ കന്യാകുമാരിവരെ; കോച്ചുകളും കൂട്ടി
പുതുതായി രണ്ട് ജനറൽ കോച്ചുകളുമായാണ് പരശുറാം എക്സ്പ്രസ് രാവിലെ മംഗളൂരുവിൽ നിന്ന് കന്യാകുമാരിയിലേക്ക് പുറപ്പെട്ടത്. താൽക്കാലികമായാണ് കന്യാകുമാരി സർവീസെന്നാണ് അറിയിപ്പ്
Edited byലിജിൻ കടുക്കാരം | Samayam Malayalam3 Jul 2024, 10:29 am
തിരുവനന്തപുരം: മംഗളൂരു - നാഗർകോവിൽ പരശുറാം എക്സ്പ്രസ് ഇന്നുമുതൽ കന്യാകുമാരി വരെ സർവീസ് നടത്തും. ട്രെയിനിലെ കോച്ചുകൾ കൂട്ടുന്നതിനൊപ്പമാണ് സർവീസും നീട്ടിയത്. 21ന് പകരം 23 കോച്ചുകളുമായാണ് ഇന്ന് മുതൽ പരശുറാം സർവീസ് നടത്തുക. മലബാർ മേഖലയിലെ യാത്രാദുരിതത്തിന് പരിഹാരമായി രണ്ട് ജനറൽ കോച്ചുകളാണ് കൂട്ടിയത്.
Samayam Malayalam
ട്രെയിൻ (ഫയൽ ചിത്രം)
കന്യാകുമാരിയിലേക്ക് സർവീസ് നീട്ടിയത് താൽക്കാലികമായിട്ടാണെന്നാണ് റെയിൽവേ പറയുന്നത്. നാഗര്‍കോവിൽ ജങ്ഷനിൽ പണി നടക്കുന്നത് കൊണ്ടാണ് മാറ്റമെന്നാണ് വാര്‍ത്താക്കുറിപ്പിൽ അറിയിച്ചത്. എത്ര നാളത്തേക്കാണ് കന്യാകുമാരി സർവീസ് എന്ന് വ്യക്തമാക്കിയിട്ടില്ല.
പരശുറാമിൽ പുതുതായി ഉൾപ്പെടുത്തിയ രണ്ട് കോച്ചുകളും ജനറൽ സിറ്റിങ് കോച്ചുകളാണ്. ഇതടക്കം 16 ജനറൽ കോച്ചുകളും മൂന്ന് സെക്കൻഡ് ക്ലാസ് ചെയര്‍ കാര്‍ കോച്ചുകളും 2 എസി ചെയര്‍ കാറുകളും 2 ഭിന്നശേഷി സൗഹൃദ കോച്ചുകളും ട്രെയിനിലുണ്ടാകും. അതേസമയം കണ്ണൂർ - ഷൊർണൂർ റൂട്ടിൽ പ്രഖ്യാപിച്ച പുതിയ പാസഞ്ചർ ട്രെയിൻ ഇന്നലെ ആദ്യ സർവീസ് നടത്തി. ഉത്തര മലബാറിലെ യാത്രാദുരിതത്തിന് പാതി ആശ്വാസമാകും ഈ സർവീസെന്നാണ് യാത്രക്കാർ പറയുന്നത്. അതേസമയം അവധി ദിനങ്ങളിൽ പുതിയ ട്രെയിനില്ലാത്തതും പരശുറാം എക്സ്പ്രസ് ഉൾപ്പെടെയുള്ളവ കോഴിക്കോട് പിടിച്ചിടുന്നതും സൃഷ്ടിക്കുന്ന പ്രതിസന്ധി തുടരുകയാണ്.
മലബാര്‍ പ്രദേശത്തുള്ള സ്വകാര്യ- സര്‍ക്കാര്‍ ജീവനക്കാരുടെ നിരന്തരമായ ആവശ്യത്തെ തുടര്‍ന്നാണ് പാസഞ്ചർ ട്രെയിന്‍ ആരംഭിച്ചത്. നേത്രാവതി എക്സ്പ്രസിലെ തിരക്ക് കുറക്കാൻ ഇതിലൂടെ കഴിയും. 18 സർവീസുകളാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്. പരീക്ഷണാടിസ്ഥാനത്തില്‍ ഒരുമാസം സര്‍വീസ് നടത്തിയ ശേഷം യാത്രക്കാരുടെ സ്വീകാര്യതക്കനുസരിച്ച് തുടര്‍ സര്‍വീസ് നടത്തുന്ന കാര്യത്തില്‍ റെയിൽവേ തീരുമാനമെടുക്കും. എങ്ങും നിലവിളികൾ മാത്രം; ഹത്രാസ് ദുരന്തത്തിന് പിന്നിൽ ദുരൂഹതയോ? വിശദമായി അന്വേഷിക്കുമെന്ന് യോഗി ആദിത്യനാഥ് ജനശതാബ്ദി എല്ലാ ദിവസവും സർവീസ് നടത്തിയിരുന്നെങ്കിൽ അത് വടക്കൻ മലബാറിലെ ദുരിതം പരിഹരിച്ചേനെയെന്നാണ് യാത്രക്കാർ പറയുന്നത്. പരശുറാം എക്സ്പ്രസ് ഒരു മണിക്കൂറാണ് നിലവിൽ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ പിടിച്ചിടുന്നത്. പകൽ 3:50 മുതൽ 5:02 വരെ കോഴിക്കോട് കാത്തുകിടക്കേണ്ട അവസ്ഥയാണെന്നാണ് ഇവർ പറയുന്നത്.
കേരളത്തിന്റെ തെക്കേയറ്റത്തുനിന്ന് പുലർച്ചെ പുറപ്പെട്ട യാത്രക്കാരോട് ചെയ്യുന്ന ക്രൂരതയുടെ ന്യായീകരണം റെയിൽവേ ഇന്നുവരെയും വിശദീകരിച്ചിട്ടില്ല. വടക്കോട്ടേക്ക് വൈകിട്ടത്തെ പതിവുയാത്രക്കാർക്കുവേണ്ടിയാണ് പിടിച്ചിടൽ എന്നാണ് അനൗദ്യോഗിക ഭാഷ്യം.
സമയം മലയാളം വാർത്താ വിഭാഗത്തിൽ പ്രിൻസിപ്പൽ ഡിജിറ്റൽ കണ്ടന്റ് പ്രൊഡ്യൂസറാണ് ലിജിൻ കടുക്കാരം. കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇംഗ്ലീഷിൽ ബിരുദവും കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തിൽ ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി. 2016 മുതൽ മാധ്യമപ്രവർത്തനത്തിൽ സജീവം. ഓൺലൈൻ മാധ്യമമായ ഡൂൾ ന്യൂസിലാണ് തുടക്കം. പിന്നീട് ന്യൂസ് 18 മലയാളത്തിൽ ജനറൽ ന്യൂസിനൊപ്പം സ്പോർട്സ് സെക്ഷനും കൈകാര്യം ചെയ്തു. 2019ലാണ് സമയം മലയാളത്തിൻ്റെ ഭാഗമായത്. നിലവിൽ രാഷ്ട്രീയ, സാമൂഹിക വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു... കൂടുതൽ
We use cookies and other tracking technologies to provide services in line with the preferences you reveal while browsing the Website to show personalize content and targeted ads, analyze site traffic, and understand where our audience is coming from in order to improve your browsing experience on our Website. By continuing to browse this Website, you consent to the use of these cookies. If you wish to object such processing, please read the instructions described in our privacy policy/cookie policy.