ഫിലിം റിവ്യൂ
സ്വര്‍ഗ്ഗ- നരകങ്ങള്‍ക്കിടയില്‍ മാറി മറിയുന്ന പാരഡൈസ്
താരനിര:
സംവിധാനം:പ്രസന്ന വിതനാഗേസിനിമ വിഭാഗം:Malayalam, Drama, Romanceദൈര്‍ഘ്യം:1 Hrs 35 Minമൂവി റിവ്യൂ ചെയ്യുകറോഷന് മാത്യു ദര്‍ശന രാജേന്ദ്രന്,ശ്യാം ഫെര്‍ണാണ്ടോ,മഹേന്ദ്ര പെരേര,സുമിത് ഇളങ്കോ,ഇഷാം ശംസുദ്ദീന്‍
മുജീബുര്‍ റഹ്മാന് കരിയാടന്‍
മലയാള സിനിമയില്‍ അടുത്ത കാലത്ത് നടക്കുന്നതെല്ലാം അവിശ്വസനീമായ കാര്യങ്ങളാണെന്ന് പലതവണ പറഞ്ഞു കഴിഞ്ഞിരുന്നു. എന്നിട്ടും വീണ്ടുമത് പറയേണ്ടി വരുന്നത് അത്ഭുതവും കൗതുകവുംകൊണ്ടു മാത്രമല്ല അഭിമാനം കൊണ്ടു കൂടിയാണ്. പാരഡൈസ് എന്ന ചിത്രം കണ്ടാല്‍ പിന്നേയും ഇക്കാര്യം പറഞ്ഞു പോകും. അത്രയ്ക്കും അവിശ്വസനീയമാണ് മലയാള സിനിമയുടെ വളര്‍ച്ചാ ഗ്രാഫ്.
പാരഡൈസ് മലയാള സിനിമയാണെന്ന് മലയാളികള്‍ക്ക് തോന്നും. ശ്രീലങ്കന്‍ ചലച്ചിത്രമായാണ് അവര്‍ക്ക് അനുഭവപ്പെടുക. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ സിനിമയാണതെന്ന് പൊതുവെ പറയാം. മലയാളിക്ക് മലയാളത്തില്‍ കാണാമെങ്കിലും കൗതുകമെന്ന് പറയട്ടെ കേരളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ 'മലയാളത്തില്‍' സബ്ടൈറ്റിലുള്ള സിനിമ കൂടിയാണത്. ഇംഗ്ലീഷ്, സിംഹള, തമിഴ് ഭാഷകളില്‍ സംഭാഷണമുള്ള പാരഡൈസില്‍ മലയാളത്തിലും കഥാപാത്രങ്ങള്‍ സംസാരിക്കുന്നുണ്ടെന്ന് മാത്രം. സിനിമ ഏതു ഭാഷയിലാണെങ്കിലും അതിലേക്ക് രണ്ട് മലയാള താരങ്ങളെ തെരഞ്ഞെടുക്കുന്നുവെന്നത് ചെറിയ കാര്യമല്ല.
2022ലെ ആഭ്യന്തര കലാപ കാലത്ത് ശ്രീലങ്കയില്‍ ടൂറിസ്റ്റുകളായെത്തുന്ന രണ്ട് മലയാളികളാണ് കേശവും അമ്മു എന്ന അമൃതയും. അവരുടെ അഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിക്കാനാണ് സംഘര്‍ഷഭരിതമായ ശ്രീലങ്ക അവര്‍ തെരഞ്ഞെടുക്കുന്നത്. നെറ്റ്ഫ്ളിക്സിന് നല്കിയ പ്രപോസല്‍ അംഗീകരിക്കപ്പെടില്ലേ എന്ന ഭയവുമായാണ് സംവിധായകനായ കേശവ് ലങ്കയിലെത്തുന്നത്. അയാള്‍ പൂര്‍ണമായും പ്രാക്ടിക്കലാണ്. അമ്മുവും അല്പസ്വല്പം പ്രാക്ടിക്കലാണെങ്കിലും അത്യാവശ്യം എഴുത്തും ഉള്ളില്‍ നനുത്ത സ്പര്ശങ്ങളും കൂടി കാത്തുവെക്കുന്നുണ്ട്. ഇരുവരും തമ്മിലുള്ള വ്യത്യാസവും ഇതാണ്. ഡ്രൈവറും ടൂറിസ്റ്റ് ഗൈഡുമായ ആന്‍ഡ്രൂ ലങ്കയുടേയും രാവണന്റേയും കഥകളുറങ്ങുന്ന സ്ഥലങ്ങള്‍ വിവരിച്ചു കൊടുക്കുമ്പോള്‍ ഇരുവരും അവരുടെ ലോകത്തെ സന്തോഷങ്ങളിലേക്കും കാഴ്ചകളിലേക്കും വ്യാപരിക്കുന്നതിലൂടെ അവരുടെ സ്വഭാവ വൈജാത്യത്തെ അരക്കിട്ടുറപ്പിക്കുന്നുണ്ട് ആദ്യം തന്നെ.
ആഭ്യന്തര കലാപമാണ് ശ്രീലങ്കയില്‍ നടക്കുന്നതെങ്കിലും രാജ്യത്തെത്തുന്ന ടൂറിസ്റ്റുകളോട് നാട്ടുകാര്‍ വളരെ ഹൃദ്യമായാണ് പെരുമാറുന്നത്. മറ്റെല്ലാം തടഞ്ഞുവെക്കുമ്പോഴും അവര്‍ ടൂറിസ്റ്റുകള്‍ക്ക് വഴിയൊരുക്കിക്കൊടുക്കുന്നുണ്ട്.
രാമായണവുമായി ബന്ധപ്പെട്ട പ്രദേശമാണ് ശ്രീലങ്കയെന്നതിനാല് പാരഡൈസിന്റെ അടിയൊഴുക്കിലൂടെ രാമായണം കടന്നുപോകുന്നുണ്ട്. ഇന്ത്യയിലെ വാത്മീകി രാമായണത്തില്‍ നിന്നും വ്യത്യാസമുണ്ട് ശ്രീലങ്കയില്‍ പ്രചാരത്തിലുള്ള രാമായണത്തിന്. വാത്മീകി രാമായണത്തോടൊപ്പം അവര്‍ക്ക് അവരുടേതായ വ്യാഖ്യാനങ്ങള്‍ കൂടിയുണ്ട്. ഗൈഡ് ആന്‍ഡ്രൂവിന് പോലും അയാളുടെ വ്യാഖ്യാനങ്ങളുണ്ടെന്നാണ് അമ്മു പറയുന്നത്.
ജൈന രാമായണത്തെ കുറിച്ച് ആന്‍ഡ്രൂ കേട്ടിട്ടില്ലെങ്കിലും അമ്മു അതേക്കുറിച്ച് അയാള്‍ക്ക് പറഞ്ഞു കൊടുക്കുന്നുണ്ട്. രാമന് തേരാളിയായ രഥത്തില്‍ സീതയാണത്രെ യുദ്ധം നയിച്ച് രാവണനെ വധിക്കുന്നത്. പല കഥകള്‍ പറഞ്ഞിട്ടും ഈ കഥ ആന്‍ഡ്രൂ ഇതുവരെ കേട്ടിട്ടു പോലുമില്ലായിരുന്നു.
രാവണന് കൊല്ലപ്പെട്ടുവെന്നാണ് ഇന്ത്യയില്‍ വിശ്വസിക്കുന്നതെങ്കിലും രാവണന് ഗാഢമായ ഉറക്കത്തിലാണെന്നാണ് ലങ്കയിലെ വിശ്വാസം. ഒരിക്കല്‍ രാവണന് ഉണരുമെന്നും ലങ്കയെ രക്ഷിക്കുമെന്നും അവര്‍ വിശ്വസിക്കുന്നുണ്ട്. ഇപ്പോഴാണ് രാവണന് ഉണരാന്‍ ഏറ്റവും അനുയോജ്യമായ സമയമെന്ന് അമ്മു ഒരിടത്ത് പരിഹസിക്കുകയും ചെയ്യുന്നു.
ശ്രീലങ്കയുടെ തെളിച്ചമുള്ള മനോഹരമായ കാഴ്ചകളിലൂടെയാണ് ആദ്യഘട്ടത്തില്‍ സിനിമ മുമ്പോട്ടു പോകുന്നത്. പ്രസന്ന വിതനാഗെയുടെ കലാപരമായ സംവിധാനത്തോടൊപ്പം രാജീവ് രവിയുടെ ക്യാമറ കൂടി ചേര്‍ന്നപ്പോള്‍ കാഴ്ചക്കാര്‍ക്ക് വലിയ വിരുന്നാണ് വെള്ളിത്തിരയില്‍ ഒരുങ്ങിയത്.
ദമ്പതികള്‍ താമസിക്കാനെത്തിയ എസ്റ്റേറ്റ് ബംഗ്ലാവിലെ അവരുടെ മുറിയില്‍ ആദ്യ ദിവസം രാത്രിയില്‍ നടക്കുന്ന മോഷണമാണ് അവരുടേയും സിനിമയുടേയും ഗതി മാറ്റുന്നത്. അതുവരെ പ്രശാന്ത സുന്ദരമായി നീങ്ങിയ പാരഡൈസ് പതിയെ ആഭ്യന്തര കലാപം പിടിമുറുക്കിയ ശ്രീലങ്കയുടെ ഉള്പ്പിരിവുകളിലേക്കാണിറങ്ങുന്നത്.
ഒന്നര മണിക്കൂര്‍ നേരം മാത്രമാണ് പാരഡൈസിന്റെ ദൈര്‍ഘ്യം. പക്ഷേ, ഒരു വലിയ സിനിമ കണ്ട പ്രതീതിയാണിതുണ്ടാക്കുന്നത്. സിനിമ അവസാനിച്ച് ടൈറ്റില്‍ തെളിയുമ്പോള്‍ തിയേറ്റര്‍ കയ്യടിച്ച് അഭിനന്ദിക്കുന്നത് വെറുതെയല്ല, അത്രയും മനോഹരമായ മേക്കിംഗാണ് പാരഡൈസ് ഒരുക്കിവെച്ചിരിക്കുന്നത്.
ടൂറിസ്റ്റുകളായെത്തി തങ്ങളുടെ വിലപ്പെട്ട വസ്തുക്കള്‍ മോഷ്ടിക്കപ്പെട്ട് അവിടുത്തെ അവസ്ഥകളിലേക്ക് അകപ്പെട്ടു പോകുന്ന ദമ്പതികളിലൂടെ ശ്രീലങ്കന്‍ അവസ്ഥകളിലേക്കിറങ്ങുന്ന പാരഡൈസ് സംഘര്‍ഷം വ്യക്തികളിലുണ്ടാക്കുന്ന മാറ്റങ്ങളേയും അടയാളപ്പെടുത്തുന്നു. കേശവില്‍ പകയും വിദ്വേഷവുമാണ് ഉണരുന്നതെങ്കില്‍ അമ്മു ആര്‍ദ്രയും എതിരാളികളെ പോലും മനുഷ്യത്വത്തോടെ കാണാനുള്ള കാഴ്ചയും പ്രകടമാക്കുന്നു.
രാമായണവുമായി ബന്ധപ്പെട്ട കഥയില്‍ ശ്രീലങ്ക ആഘോഷിക്കുന്നത് രാവണനേയും സീതാ ദേവിയേയുമാണ്. അവിടുത്തെ കഥയില്‍ രാമന് വലിയ സ്വാധീന ശക്തിയൊന്നുമില്ല. രാമായണ കഥയില്‍ വഴി തെറ്റിക്കാനാണ് മാന്‍ പ്രത്യക്ഷപ്പെടുന്നതെങ്കില്‍ ഇവിടെ വഴിയൊരുക്കുന്നതാണ് മാനിന്റെ ദൗത്യം.
രാവണില്‍ നിന്നും രക്ഷപ്പെട്ട് രാമനിലേക്കെത്തുന്ന സീതാ ദേവി അഗ്നിപരീക്ഷ ആവശ്യപ്പെടുന്നിടത്താണ് ലങ്കയില്‍ രാമനുള്ളത്. അതാകട്ടെ അവര്‍ക്ക് ടൂറിസ്റ്റുകളോട് പറഞ്ഞ് പണം സമ്പാദിക്കാനുള്ള ഒരു കഥ മാത്രമായി അവശേഷിക്കുകയും ചെയ്തിരിക്കുന്നു. കഥ പറഞ്ഞുകഴിഞ്ഞ് ഡോളറായോ ശ്രീലങ്കന്‍ രൂപയായോ ഇന്ത്യന്‍ രൂപയായോ തനിക്കു നല്‍കാം മാഡമെന്നാണ് ഈ കാര്യങ്ങള്‍ വിവരിച്ചു കൊടുക്കുന്നയാള്‍ പറഞ്ഞുവെക്കുന്നത്.
മോഷ്ടിക്കപ്പെട്ട മൊബൈല്‍ ഫോണിന് പകരം മറ്റൊന്നു വാങ്ങാന്‍ കഴിയുന്ന കേശവില്‍ നിന്നും പാര്‍ശ്വവത്ക്കരിക്കപ്പെടുന്നവരുടെ ലോകത്തേക്കാണ് സിനിമ വളരുന്നത്. കൊമേഴ്സ്യല്‍ സിനിമയുടെ ചുറ്റുവട്ടങ്ങളെല്ലാം ഉപേക്ഷിച്ച് ഓഫ്ബീറ്റ് ചലച്ചിത്രത്തിന്റെ എല്ലാ വേഷഭൂഷാതികളും എടുത്തണിഞ്ഞ് പുരോഗമിക്കുന്ന പാരഡൈസ് ഒടുവിലെത്തുമ്പോഴേക്കും വളരെ വേഗത്തില്‍ ഉയര്‍ന്ന ശബ്ദത്തില്‍ സംസാരിച്ചു തുടങ്ങുന്നു. ഇന്ത്യയുടെ വാത്മീകി രാമായണവും ശ്രീലങ്കയുടെ മറ്റു രാമായണങ്ങളുമെല്ലാം മാറ്റി ജൈന രാമായണത്തിന്റെ കഥാന്ത്യത്തിലേക്കെത്തുമ്പോള് അതുവരെ രാമനെന്ന് കരുതിയയാള്‍ രാവണനായിരുന്നുവോ എന്നു സംശയിച്ചു പോകും.
ബുസാന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേള, സ്പെയിനിലെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍ തുടങ്ങി നിരവധി പുരസ്ക്കാരങ്ങളും നിരവധി ചലച്ചിത്ര മേളകളും പിന്നിട്ടാണ് പാരഡൈസ് തിയേറ്ററുകളിലെത്തിയത്.
റോഷന് മാത്യുവും ദര്‍ശനയും മലയാളത്തില്‍ നിന്നുമെത്തി മികവ് കാണിച്ചപ്പോള്‍ ശ്രീലങ്കന്‍ താരങ്ങളും അതിമനോഹരമായും വളരെ പക്വമായുമാണ് തങ്ങളുടെ വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ആന്ഡ്രൂവായി ശ്യാം ഫെര്‍നാണ്ടോ വളരെ അനായാസമായാണ് ആ കഥാപാത്രത്തെ കൈകാര്യം ചെയ്തിരിക്കുന്നത്. അമ്മുവിനെന്ന പോലെ പ്രേക്ഷകര്‍ക്കും ആന്‍ഡ്രുവിനോട് സ്നേഹം കലര്‍ന്നൊരു ബഹുമാനമായിരിക്കും തോന്നുക. മലയാളത്തിലെ ദിനേശ് പണിക്കരെ അനുസ്മരിപ്പിക്കും ഈ നടന്.
പൊലീസ് ഓഫിസര്‍ സര്‍ജന്റ് ബണ്ഡാരയായി മഹേന്ദ്ര പെരേരയാണ് അതിഗംഭീര പ്രകടനം നടത്തിയ മറ്റൊരു നടന്. മേലുദ്യോഗസ്ഥരെ ഭയക്കുന്നതിനാല്‍ ഒരേ സമയത്ത് ടൂറിസ്റ്റുകളോട് ആര്‍ദ്രതയും അതേ സമയം തന്നെ അധികാരത്തിന്റെ ഭാഗമെന്ന നിലയില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെ അടിച്ചമര്‍ത്തുകയും ചെയ്യുന്ന പൊലീസ് ഓഫിസറെ മഹേന്ദ്ര പെരേരെ കാഴ്ചക്കാരുടെ കണ്മുന്നിലേക്ക് കൊണ്ടിടുകയാണ് ചെയ്തത്.
ടൂറിസ്റ്റുകളെത്തുന്ന ബംഗ്ലാവിലെ ബോയി ശ്രീയായി സുമിത് ഇളങ്കോയും കുശിനിക്കാരന് ഇഖ്ബാലായി ഇഷാം ശംസുദ്ദീനും വേഷമിടുന്നു. താന്‍ കുറച്ചുകാലം ഒമാനിലുണ്ടായിരുന്നുവെന്നു പറയുന്ന ഇഖ്ബാലിന് ഹിന്ദി സിനിമാ ഗാനങ്ങളോടുള്ള പ്രിയം പ്രകടമാക്കുന്നുണ്ട്. അയാള്‍ക്ക് ഒരല്പം മലയാളവും അറിയാം.
ഏത് ലോകത്തും പാര്ശ്വവത്ക്കരിക്കപ്പെടുന്നവരാണ് സിനിമയിലെ ശ്രീയും ഇഖ്ബാലും. ശ്രീ സസ്യഭുക്കാണെങ്കിലും ടൂറിസ്റ്റുകള്‍ക്കുവേണ്ടി അയാള്‍ വേട്ടയാടാന്‍ മടിക്കുന്നില്ല. തങ്ങളുടെ എസ്റ്റേറ്റ് ബംഗ്ലാവിലെ അതിഥികളുടെ ലാപ്ടോപും മൊബൈല്‍ ഫോണും ഐപാഡുമെല്ലാം മോഷ്ടിക്കപ്പെട്ടപ്പോള് പൊലീസുകാരന്റെ അന്വേഷണം സ്വാഭാവികമായി സമീപത്തെ കോളനിയിലേക്ക് നീങ്ങുമ്പോള്‍ ശ്രീ നിസ്സഹായനാണ്, അതിഥികള്‍ക്ക് വേണ്ടി വെടിവെക്കേണ്ടി വരുന്ന വേട്ടക്കാരനെ പോലെ. ഒടുവില്‍ അന്വേഷണം കോളനിക്കാരനായ ശ്രീയിലേക്കും സഹപ്രവര്ത്തകന് ഇഖ്ബാലിലേക്കും കൂടി എത്തിക്കാന്‍ പൊലീസുകാരന് മിടുക്കു കാട്ടുമ്പോള്‍ എക്കാലവും ശ്രീയും ഇഖ്ബാലും പ്രതിനിധീകരിക്കുന്ന സമൂഹങ്ങള്‍ ഇരകളുടേയും പാര്ശ്വവത്ക്കരിക്കപ്പെട്ടവരുടേയും അടയാളം പേറുന്നവരാണെന്ന് സിനിമ പറയാതെ പറയുന്നു. കോളനിയിലെ ശ്രീ നല്ല വേട്ടക്കാരനാണെങ്കില്‍ കുശിനിക്കാരന് ഇഖ്ബാല്‍ പാകം ചെയ്ത ഒരു കഷ്ണം ഇറച്ചി കഴിച്ചു നോക്കിയാണ് പൊലീസുകാരന് അയാളുടെ മതം കണ്ടെത്തുന്നത്്!
അടിസ്ഥാന സൗകര്യങ്ങളെല്ലാം ഇല്ലാതായിപ്പോയ ഒരു നാടിനെ, ഡീസലും വൈദ്യുതിയും പോലും കിട്ടാക്കനിയായിത്തീര്ന്ന ഒരു സമൂഹത്തിന്റെ അവസ്ഥയെ അവരുടെ ദുരിതങ്ങളിലൂടെയും കാഴ്ചക്കാരന്റെ നിസ്സഹായാവസ്ഥകളിലൂടെയും മാത്രമല്ല, ഒടുവില്‍ രാമന്റെ വേഷമിട്ട രാവണനെ കൂടി കാണിച്ചാണ് സിനിമ അവസാനിക്കുന്നത്. ഇന്ത്യന്‍ മിത്തോളജിയില്‍ വില്ലനായി വരുന്ന രാവണന് ലങ്കയ്ക്ക് നായകനാണ്. ഇന്ത്യയില്‍ നായകനായ രാമന് ലങ്കയിലെത്തുമ്പോള്‍ വില്ലനായി മാറുമോ? 'ആന്‍ഡ്രൂ, നിങ്ങള്‍ പൊലീസുകാരോട് പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്നു തന്നെ നിങ്ങള്‍ ശരിക്കും വിശ്വസിക്കുന്നുണ്ടോ' എന്ന് അമ്മു ഉന്നയിക്കുന്ന ചോദ്യത്തിലുണ്ട് ഇതിനുള്ള ഉത്തരം.
സിനിമാ ഗതിയുടെ ഉള്‍പ്പിരിവുകളിലേക്ക് സംഗീതം ഇറക്കിവെച്ച 'കെ', ശ്രീകര്‍ പ്രസാദിന്റെ എഡിറ്റിംഗ് എന്നിവ പ്രസന്ന വിത്തനഗെയുടെ സങ്കല്‍പ്പങ്ങളേയും രാജീവ് രവിയുടെ ക്യാമറയേയും ശക്തിപ്പെടുത്തുന്നു. ഈ സിനിമയുടെ ആന്തരീകാര്ഥങ്ങളെ ഒറ്റവാക്കിലേക്ക് ഒതുക്കിപ്പറയാവുന്നത്രയും ശക്തമായി ആഴത്തിലുള്ള അര്‍ഥം പ്രസരിപ്പിക്കുന്ന ചില സംഭാഷണങ്ങളുണ്ട് പാരഡൈസില്‍. ഇന്തോ- ശ്രീലങ്കന്‍ സംയുക്ത സിനിമാ സംരംഭമായി ന്യൂട്ടണ്‍ സിനിമയുടേയും മദ്രാസ് ടോക്കീസിന്റേയും ബാനറിലാണ് പാരഡൈസ് നിര്‍മിച്ചിരിക്കുന്നത്.
മലയാള സിനിമയില്‍ അടുത്ത കാലത്ത് നടക്കുന്നതെല്ലാം അവിശ്വസനീമായ കാര്യങ്ങളാണെന്ന് പലതവണ പറഞ്ഞു കഴിഞ്ഞിരുന്നു. എന്നിട്ടും വീണ്ടുമത് പറയേണ്ടി വരുന്നത് അത്ഭുതവും കൗതുകവുംകൊണ്ടു മാത്രമല്ല അഭിമാനം കൊണ്ടു കൂടിയാണ്. പാരഡൈസ് എന്ന ചിത്രം കണ്ടാല്‍ പിന്നേയും ഇക്കാര്യം പറഞ്ഞു പോകും. അത്രയ്ക്കും അവിശ്വസനീയമാണ് മലയാള സിനിമയുടെ വളര്‍ച്ചാ ഗ്രാഫ്.
പാരഡൈസ് മലയാള സിനിമയാണെന്ന് മലയാളികള്‍ക്ക് തോന്നും. ശ്രീലങ്കന്‍ ചലച്ചിത്രമായാണ് അവര്‍ക്ക് അനുഭവപ്പെടുക. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ സിനിമയാണതെന്ന് പൊതുവെ പറയാം. മലയാളിക്ക് മലയാളത്തില്‍ കാണാമെങ്കിലും കൗതുകമെന്ന് പറയട്ടെ കേരളത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ 'മലയാളത്തില്‍' സബ്ടൈറ്റിലുള്ള സിനിമ കൂടിയാണത്. ഇംഗ്ലീഷ്, സിംഹള, തമിഴ് ഭാഷകളില്‍ സംഭാഷണമുള്ള പാരഡൈസില്‍ മലയാളത്തിലും കഥാപാത്രങ്ങള്‍ സംസാരിക്കുന്നുണ്ടെന്ന് മാത്രം. സിനിമ ഏതു ഭാഷയിലാണെങ്കിലും അതിലേക്ക് രണ്ട് മലയാള താരങ്ങളെ തെരഞ്ഞെടുക്കുന്നുവെന്നത് ചെറിയ കാര്യമല്ല.
2022ലെ ആഭ്യന്തര കലാപ കാലത്ത് ശ്രീലങ്കയില്‍ ടൂറിസ്റ്റുകളായെത്തുന്ന രണ്ട് മലയാളികളാണ് കേശവും അമ്മു എന്ന അമൃതയും. അവരുടെ അഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിക്കാനാണ് സംഘര്‍ഷഭരിതമായ ശ്രീലങ്ക അവര്‍ തെരഞ്ഞെടുക്കുന്നത്. നെറ്റ്ഫ്ളിക്സിന് നല്കിയ പ്രപോസല്‍ അംഗീകരിക്കപ്പെടില്ലേ എന്ന ഭയവുമായാണ് സംവിധായകനായ കേശവ് ലങ്കയിലെത്തുന്നത്. അയാള്‍ പൂര്‍ണമായും പ്രാക്ടിക്കലാണ്. അമ്മുവും അല്പസ്വല്പം പ്രാക്ടിക്കലാണെങ്കിലും അത്യാവശ്യം എഴുത്തും ഉള്ളില്‍ നനുത്ത സ്പര്ശങ്ങളും കൂടി കാത്തുവെക്കുന്നുണ്ട്. ഇരുവരും തമ്മിലുള്ള വ്യത്യാസവും ഇതാണ്. ഡ്രൈവറും ടൂറിസ്റ്റ് ഗൈഡുമായ ആന്‍ഡ്രൂ ലങ്കയുടേയും രാവണന്റേയും കഥകളുറങ്ങുന്ന സ്ഥലങ്ങള്‍ വിവരിച്ചു കൊടുക്കുമ്പോള്‍ ഇരുവരും അവരുടെ ലോകത്തെ സന്തോഷങ്ങളിലേക്കും കാഴ്ചകളിലേക്കും വ്യാപരിക്കുന്നതിലൂടെ അവരുടെ സ്വഭാവ വൈജാത്യത്തെ അരക്കിട്ടുറപ്പിക്കുന്നുണ്ട് ആദ്യം തന്നെ.
ആഭ്യന്തര കലാപമാണ് ശ്രീലങ്കയില്‍ നടക്കുന്നതെങ്കിലും രാജ്യത്തെത്തുന്ന ടൂറിസ്റ്റുകളോട് നാട്ടുകാര്‍ വളരെ ഹൃദ്യമായാണ് പെരുമാറുന്നത്. മറ്റെല്ലാം തടഞ്ഞുവെക്കുമ്പോഴും അവര്‍ ടൂറിസ്റ്റുകള്‍ക്ക് വഴിയൊരുക്കിക്കൊടുക്കുന്നുണ്ട്.
രാമായണവുമായി ബന്ധപ്പെട്ട പ്രദേശമാണ് ശ്രീലങ്കയെന്നതിനാല് പാരഡൈസിന്റെ അടിയൊഴുക്കിലൂടെ രാമായണം കടന്നുപോകുന്നുണ്ട്. ഇന്ത്യയിലെ വാത്മീകി രാമായണത്തില്‍ നിന്നും വ്യത്യാസമുണ്ട് ശ്രീലങ്കയില്‍ പ്രചാരത്തിലുള്ള രാമായണത്തിന്. വാത്മീകി രാമായണത്തോടൊപ്പം അവര്‍ക്ക് അവരുടേതായ വ്യാഖ്യാനങ്ങള്‍ കൂടിയുണ്ട്. ഗൈഡ് ആന്‍ഡ്രൂവിന് പോലും അയാളുടെ വ്യാഖ്യാനങ്ങളുണ്ടെന്നാണ് അമ്മു പറയുന്നത്.
ജൈന രാമായണത്തെ കുറിച്ച് ആന്‍ഡ്രൂ കേട്ടിട്ടില്ലെങ്കിലും അമ്മു അതേക്കുറിച്ച് അയാള്‍ക്ക് പറഞ്ഞു കൊടുക്കുന്നുണ്ട്. രാമന് തേരാളിയായ രഥത്തില്‍ സീതയാണത്രെ യുദ്ധം നയിച്ച് രാവണനെ വധിക്കുന്നത്. പല കഥകള്‍ പറഞ്ഞിട്ടും ഈ കഥ ആന്‍ഡ്രൂ ഇതുവരെ കേട്ടിട്ടു പോലുമില്ലായിരുന്നു.
രാവണന് കൊല്ലപ്പെട്ടുവെന്നാണ് ഇന്ത്യയില്‍ വിശ്വസിക്കുന്നതെങ്കിലും രാവണന് ഗാഢമായ ഉറക്കത്തിലാണെന്നാണ് ലങ്കയിലെ വിശ്വാസം. ഒരിക്കല്‍ രാവണന് ഉണരുമെന്നും ലങ്കയെ രക്ഷിക്കുമെന്നും അവര്‍ വിശ്വസിക്കുന്നുണ്ട്. ഇപ്പോഴാണ് രാവണന് ഉണരാന്‍ ഏറ്റവും അനുയോജ്യമായ സമയമെന്ന് അമ്മു ഒരിടത്ത് പരിഹസിക്കുകയും ചെയ്യുന്നു.
ശ്രീലങ്കയുടെ തെളിച്ചമുള്ള മനോഹരമായ കാഴ്ചകളിലൂടെയാണ് ആദ്യഘട്ടത്തില്‍ സിനിമ മുമ്പോട്ടു പോകുന്നത്. പ്രസന്ന വിതനാഗെയുടെ കലാപരമായ സംവിധാനത്തോടൊപ്പം രാജീവ് രവിയുടെ ക്യാമറ കൂടി ചേര്‍ന്നപ്പോള്‍ കാഴ്ചക്കാര്‍ക്ക് വലിയ വിരുന്നാണ് വെള്ളിത്തിരയില്‍ ഒരുങ്ങിയത്.
ദമ്പതികള്‍ താമസിക്കാനെത്തിയ എസ്റ്റേറ്റ് ബംഗ്ലാവിലെ അവരുടെ മുറിയില്‍ ആദ്യ ദിവസം രാത്രിയില്‍ നടക്കുന്ന മോഷണമാണ് അവരുടേയും സിനിമയുടേയും ഗതി മാറ്റുന്നത്. അതുവരെ പ്രശാന്ത സുന്ദരമായി നീങ്ങിയ പാരഡൈസ് പതിയെ ആഭ്യന്തര കലാപം പിടിമുറുക്കിയ ശ്രീലങ്കയുടെ ഉള്പ്പിരിവുകളിലേക്കാണിറങ്ങുന്നത്.
ഒന്നര മണിക്കൂര്‍ നേരം മാത്രമാണ് പാരഡൈസിന്റെ ദൈര്‍ഘ്യം. പക്ഷേ, ഒരു വലിയ സിനിമ കണ്ട പ്രതീതിയാണിതുണ്ടാക്കുന്നത്. സിനിമ അവസാനിച്ച് ടൈറ്റില്‍ തെളിയുമ്പോള്‍ തിയേറ്റര്‍ കയ്യടിച്ച് അഭിനന്ദിക്കുന്നത് വെറുതെയല്ല, അത്രയും മനോഹരമായ മേക്കിംഗാണ് പാരഡൈസ് ഒരുക്കിവെച്ചിരിക്കുന്നത്.
ടൂറിസ്റ്റുകളായെത്തി തങ്ങളുടെ വിലപ്പെട്ട വസ്തുക്കള്‍ മോഷ്ടിക്കപ്പെട്ട് അവിടുത്തെ അവസ്ഥകളിലേക്ക് അകപ്പെട്ടു പോകുന്ന ദമ്പതികളിലൂടെ ശ്രീലങ്കന്‍ അവസ്ഥകളിലേക്കിറങ്ങുന്ന പാരഡൈസ് സംഘര്‍ഷം വ്യക്തികളിലുണ്ടാക്കുന്ന മാറ്റങ്ങളേയും അടയാളപ്പെടുത്തുന്നു. കേശവില്‍ പകയും വിദ്വേഷവുമാണ് ഉണരുന്നതെങ്കില്‍ അമ്മു ആര്‍ദ്രയും എതിരാളികളെ പോലും മനുഷ്യത്വത്തോടെ കാണാനുള്ള കാഴ്ചയും പ്രകടമാക്കുന്നു.
രാമായണവുമായി ബന്ധപ്പെട്ട കഥയില്‍ ശ്രീലങ്ക ആഘോഷിക്കുന്നത് രാവണനേയും സീതാ ദേവിയേയുമാണ്. അവിടുത്തെ കഥയില്‍ രാമന് വലിയ സ്വാധീന ശക്തിയൊന്നുമില്ല. രാമായണ കഥയില്‍ വഴി തെറ്റിക്കാനാണ് മാന്‍ പ്രത്യക്ഷപ്പെടുന്നതെങ്കില്‍ ഇവിടെ വഴിയൊരുക്കുന്നതാണ് മാനിന്റെ ദൗത്യം.
രാവണില്‍ നിന്നും രക്ഷപ്പെട്ട് രാമനിലേക്കെത്തുന്ന സീതാ ദേവി അഗ്നിപരീക്ഷ ആവശ്യപ്പെടുന്നിടത്താണ് ലങ്കയില്‍ രാമനുള്ളത്. അതാകട്ടെ അവര്‍ക്ക് ടൂറിസ്റ്റുകളോട് പറഞ്ഞ് പണം സമ്പാദിക്കാനുള്ള ഒരു കഥ മാത്രമായി അവശേഷിക്കുകയും ചെയ്തിരിക്കുന്നു. കഥ പറഞ്ഞുകഴിഞ്ഞ് ഡോളറായോ ശ്രീലങ്കന്‍ രൂപയായോ ഇന്ത്യന്‍ രൂപയായോ തനിക്കു നല്‍കാം മാഡമെന്നാണ് ഈ കാര്യങ്ങള്‍ വിവരിച്ചു കൊടുക്കുന്നയാള്‍ പറഞ്ഞുവെക്കുന്നത്.
മോഷ്ടിക്കപ്പെട്ട മൊബൈല്‍ ഫോണിന് പകരം മറ്റൊന്നു വാങ്ങാന്‍ കഴിയുന്ന കേശവില്‍ നിന്നും പാര്‍ശ്വവത്ക്കരിക്കപ്പെടുന്നവരുടെ ലോകത്തേക്കാണ് സിനിമ വളരുന്നത്. കൊമേഴ്സ്യല്‍ സിനിമയുടെ ചുറ്റുവട്ടങ്ങളെല്ലാം ഉപേക്ഷിച്ച് ഓഫ്ബീറ്റ് ചലച്ചിത്രത്തിന്റെ എല്ലാ വേഷഭൂഷാതികളും എടുത്തണിഞ്ഞ് പുരോഗമിക്കുന്ന പാരഡൈസ് ഒടുവിലെത്തുമ്പോഴേക്കും വളരെ വേഗത്തില്‍ ഉയര്‍ന്ന ശബ്ദത്തില്‍ സംസാരിച്ചു തുടങ്ങുന്നു. ഇന്ത്യയുടെ വാത്മീകി രാമായണവും ശ്രീലങ്കയുടെ മറ്റു രാമായണങ്ങളുമെല്ലാം മാറ്റി ജൈന രാമായണത്തിന്റെ കഥാന്ത്യത്തിലേക്കെത്തുമ്പോള് അതുവരെ രാമനെന്ന് കരുതിയയാള്‍ രാവണനായിരുന്നുവോ എന്നു സംശയിച്ചു പോകും.
ബുസാന്‍ അന്താരാഷ്ട്ര ചലച്ചിത്ര മേള, സ്പെയിനിലെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍, ഏഷ്യന്‍ ഫിലിം ഫെസ്റ്റിവല്‍ തുടങ്ങി നിരവധി പുരസ്ക്കാരങ്ങളും നിരവധി ചലച്ചിത്ര മേളകളും പിന്നിട്ടാണ് പാരഡൈസ് തിയേറ്ററുകളിലെത്തിയത്.
റോഷന് മാത്യുവും ദര്‍ശനയും മലയാളത്തില്‍ നിന്നുമെത്തി മികവ് കാണിച്ചപ്പോള്‍ ശ്രീലങ്കന്‍ താരങ്ങളും അതിമനോഹരമായും വളരെ പക്വമായുമാണ് തങ്ങളുടെ വേഷങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ആന്ഡ്രൂവായി ശ്യാം ഫെര്‍നാണ്ടോ വളരെ അനായാസമായാണ് ആ കഥാപാത്രത്തെ കൈകാര്യം ചെയ്തിരിക്കുന്നത്. അമ്മുവിനെന്ന പോലെ പ്രേക്ഷകര്‍ക്കും ആന്‍ഡ്രുവിനോട് സ്നേഹം കലര്‍ന്നൊരു ബഹുമാനമായിരിക്കും തോന്നുക. മലയാളത്തിലെ ദിനേശ് പണിക്കരെ അനുസ്മരിപ്പിക്കും ഈ നടന്.
പൊലീസ് ഓഫിസര്‍ സര്‍ജന്റ് ബണ്ഡാരയായി മഹേന്ദ്ര പെരേരയാണ് അതിഗംഭീര പ്രകടനം നടത്തിയ മറ്റൊരു നടന്. മേലുദ്യോഗസ്ഥരെ ഭയക്കുന്നതിനാല്‍ ഒരേ സമയത്ത് ടൂറിസ്റ്റുകളോട് ആര്‍ദ്രതയും അതേ സമയം തന്നെ അധികാരത്തിന്റെ ഭാഗമെന്ന നിലയില്‍ പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരെ അടിച്ചമര്‍ത്തുകയും ചെയ്യുന്ന പൊലീസ് ഓഫിസറെ മഹേന്ദ്ര പെരേരെ കാഴ്ചക്കാരുടെ കണ്മുന്നിലേക്ക് കൊണ്ടിടുകയാണ് ചെയ്തത്.
ടൂറിസ്റ്റുകളെത്തുന്ന ബംഗ്ലാവിലെ ബോയി ശ്രീയായി സുമിത് ഇളങ്കോയും കുശിനിക്കാരന് ഇഖ്ബാലായി ഇഷാം ശംസുദ്ദീനും വേഷമിടുന്നു. താന്‍ കുറച്ചുകാലം ഒമാനിലുണ്ടായിരുന്നുവെന്നു പറയുന്ന ഇഖ്ബാലിന് ഹിന്ദി സിനിമാ ഗാനങ്ങളോടുള്ള പ്രിയം പ്രകടമാക്കുന്നുണ്ട്. അയാള്‍ക്ക് ഒരല്പം മലയാളവും അറിയാം.
ഏത് ലോകത്തും പാര്ശ്വവത്ക്കരിക്കപ്പെടുന്നവരാണ് സിനിമയിലെ ശ്രീയും ഇഖ്ബാലും. ശ്രീ സസ്യഭുക്കാണെങ്കിലും ടൂറിസ്റ്റുകള്‍ക്കുവേണ്ടി അയാള്‍ വേട്ടയാടാന്‍ മടിക്കുന്നില്ല. തങ്ങളുടെ എസ്റ്റേറ്റ് ബംഗ്ലാവിലെ അതിഥികളുടെ ലാപ്ടോപും മൊബൈല്‍ ഫോണും ഐപാഡുമെല്ലാം മോഷ്ടിക്കപ്പെട്ടപ്പോള് പൊലീസുകാരന്റെ അന്വേഷണം സ്വാഭാവികമായി സമീപത്തെ കോളനിയിലേക്ക് നീങ്ങുമ്പോള്‍ ശ്രീ നിസ്സഹായനാണ്, അതിഥികള്‍ക്ക് വേണ്ടി വെടിവെക്കേണ്ടി വരുന്ന വേട്ടക്കാരനെ പോലെ. ഒടുവില്‍ അന്വേഷണം കോളനിക്കാരനായ ശ്രീയിലേക്കും സഹപ്രവര്ത്തകന് ഇഖ്ബാലിലേക്കും കൂടി എത്തിക്കാന്‍ പൊലീസുകാരന് മിടുക്കു കാട്ടുമ്പോള്‍ എക്കാലവും ശ്രീയും ഇഖ്ബാലും പ്രതിനിധീകരിക്കുന്ന സമൂഹങ്ങള്‍ ഇരകളുടേയും പാര്ശ്വവത്ക്കരിക്കപ്പെട്ടവരുടേയും അടയാളം പേറുന്നവരാണെന്ന് സിനിമ പറയാതെ പറയുന്നു. കോളനിയിലെ ശ്രീ നല്ല വേട്ടക്കാരനാണെങ്കില്‍ കുശിനിക്കാരന് ഇഖ്ബാല്‍ പാകം ചെയ്ത ഒരു കഷ്ണം ഇറച്ചി കഴിച്ചു നോക്കിയാണ് പൊലീസുകാരന് അയാളുടെ മതം കണ്ടെത്തുന്നത്്!
അടിസ്ഥാന സൗകര്യങ്ങളെല്ലാം ഇല്ലാതായിപ്പോയ ഒരു നാടിനെ, ഡീസലും വൈദ്യുതിയും പോലും കിട്ടാക്കനിയായിത്തീര്ന്ന ഒരു സമൂഹത്തിന്റെ അവസ്ഥയെ അവരുടെ ദുരിതങ്ങളിലൂടെയും കാഴ്ചക്കാരന്റെ നിസ്സഹായാവസ്ഥകളിലൂടെയും മാത്രമല്ല, ഒടുവില്‍ രാമന്റെ വേഷമിട്ട രാവണനെ കൂടി കാണിച്ചാണ് സിനിമ അവസാനിക്കുന്നത്. ഇന്ത്യന്‍ മിത്തോളജിയില്‍ വില്ലനായി വരുന്ന രാവണന് ലങ്കയ്ക്ക് നായകനാണ്. ഇന്ത്യയില്‍ നായകനായ രാമന് ലങ്കയിലെത്തുമ്പോള്‍ വില്ലനായി മാറുമോ? 'ആന്‍ഡ്രൂ, നിങ്ങള്‍ പൊലീസുകാരോട് പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്നു തന്നെ നിങ്ങള്‍ ശരിക്കും വിശ്വസിക്കുന്നുണ്ടോ' എന്ന് അമ്മു ഉന്നയിക്കുന്ന ചോദ്യത്തിലുണ്ട് ഇതിനുള്ള ഉത്തരം.
സിനിമാ ഗതിയുടെ ഉള്‍പ്പിരിവുകളിലേക്ക് സംഗീതം ഇറക്കിവെച്ച 'കെ', ശ്രീകര്‍ പ്രസാദിന്റെ എഡിറ്റിംഗ് എന്നിവ പ്രസന്ന വിത്തനഗെയുടെ സങ്കല്‍പ്പങ്ങളേയും രാജീവ് രവിയുടെ ക്യാമറയേയും ശക്തിപ്പെടുത്തുന്നു. ഈ സിനിമയുടെ ആന്തരീകാര്ഥങ്ങളെ ഒറ്റവാക്കിലേക്ക് ഒതുക്കിപ്പറയാവുന്നത്രയും ശക്തമായി ആഴത്തിലുള്ള അര്‍ഥം പ്രസരിപ്പിക്കുന്ന ചില സംഭാഷണങ്ങളുണ്ട് പാരഡൈസില്‍. ഇന്തോ- ശ്രീലങ്കന്‍ സംയുക്ത സിനിമാ സംരംഭമായി ന്യൂട്ടണ്‍ സിനിമയുടേയും മദ്രാസ് ടോക്കീസിന്റേയും ബാനറിലാണ് പാരഡൈസ് നിര്‍മിച്ചിരിക്കുന്നത്.