Please enable javascript.India Vs Zimbabwe T20i,ഇനി ഇന്ത്യയുടെ 'കുട്ടിക്കളി'; സിംബാബ്‌വെയില്‍ ടി20 പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം, തല്‍സമയം കാണാം - india's t20 matches begin tomorrow in zimbabwe - Samayam Malayalam

ഇനി ഇന്ത്യയുടെ 'കുട്ടിക്കളി'; സിംബാബ്‌വെയില്‍ ടി20 പോരാട്ടങ്ങള്‍ക്ക് നാളെ തുടക്കം, തല്‍സമയം കാണാം

Authored byനിഷാദ് അമീന്‍ | Samayam Malayalam 5 Jul 2024, 8:11 pm
Subscribe

ഇന്ത്യന്‍ ക്യാപ്റ്റന്‍സിയില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്ന ശുഭ്മാന്‍ ഗില്ലാണ് (Ꮪhubman Gill) അടുത്ത തലമുറ ടീമിനെ നയിക്കുക. റിങ്കു സിങ്, ജിതേഷ് ശര്‍മ, റിയാന്‍ പരാഗ്, അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (Sanju Samson), ഹര്‍ഷിത് റാണ, തുഷാര്‍ ദേശ്പാണ്ഡെ എന്നിവരെല്ലാം സെലക്ടര്‍മാരുടെ ശ്രദ്ധപിടിച്ചുപറ്റി ഇന്ത്യന്‍ ടീമില്‍ സ്ഥിരസാന്നിധ്യമാവാനുള്ള ഒരുക്കത്തിലാണ്.

ഹൈലൈറ്റ്:

  • ആദ്യ രണ്ട് മല്‍സരങ്ങള്‍ക്ക് സഞ്ജു ഇല്ല
  • അഞ്ച് ടി20 മല്‍സരങ്ങളില്‍ ഇന്ത്യ മാറ്റുരയ്ക്കും
  • ഇന്ത്യന്‍ യുവതാരങ്ങള്‍ക്ക് സുവര്‍ണാവസരം

SANJU AND GILL
സഞ്ജു സാംസണ്‍, ശുഭ്മാന്‍ ഗില്‍. Photo: ANI
ഇന്ത്യന്‍ ക്രിക്കറ്റ് ടി20 ലോകകപ്പ് 2024 കിരീടനേട്ടത്തിന് പിന്നാലെ തലമുറ മാറ്റത്തിന് തയ്യാറെടുക്കുകയാണ്. വര്‍ഷങ്ങളായി ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖമായിരുന്ന വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, രവീന്ദ്ര ജഡേജ എന്നിവര്‍ ലോകകപ്പിന് ശേഷം ടി20 ഫോര്‍മാറ്റിനോട് വിടപറഞ്ഞു കഴിഞ്ഞു. ഇതിനു ശേഷമുള്ള ഇന്ത്യയുടെ ആദ്യ ടി20 പോരാട്ടങ്ങള്‍ നാളെ ശനിയാഴ്ച ആരംഭിക്കുകയാണ്.
സിംബാബ്‌വെയില്‍ അഞ്ച് മല്‍സരങ്ങള്‍ ഉള്‍പ്പെടുന്ന ടി20 പരമ്പരയിലാണ് ഇന്ത്യ പങ്കെടുക്കുന്നത്. മുതിര്‍ന്ന താരങ്ങള്‍ക്കെല്ലാം വിശ്രമം അനുവദിച്ചാണ് ഇന്ത്യ ടീമംഗങ്ങളെ തെരഞ്ഞെടുത്തത്. ടീമംഗങ്ങള്‍ ഇതിനകം സിംബാബ്‌വെയില്‍ എത്തിയിട്ടുണ്ട്.


ഇന്ത്യ ടി20 ലോകകപ്പ് ചാമ്പ്യന്‍മാര്‍ മാത്രമല്ല, ഐസിസി റാങ്കിങില്‍ ഒന്നാം സ്ഥാനത്തുള്ള ടീമും കൂടിയാണ്. ടി20 ക്രിക്കറ്റില്‍ 12ാം സ്ഥാനത്താണ് സിംബാബ്‌വെ. നിരവധി ഇന്ത്യന്‍ യുവ താരങ്ങള്‍ക്ക് അന്താരാഷ്ട്ര വേദിയില്‍ തങ്ങളുടെ കഴിവ് പ്രകടിപ്പിക്കാന്‍ ഈ പരമ്പര അവസരമൊരുക്കും. മലയാളി താരം സഞ്ജു സാംസണും ടീമിലുണ്ട്. ആദ്യ രണ്ട് ടി20 മല്‍സരങ്ങളില്‍ സഞ്ജുവും യശസ്വി ജയ്സ്വാളും ശിവം ദൂബെയും കളിക്കുന്നില്ല.

രോഹിതിന് മുംബൈ മോഡല്‍ വടാപാവ്, കോഹ്‌ലിക്ക് ചോലെ ഭാതുര്‍; ഡല്‍ഹിയിലെത്തിയ ഇന്ത്യന്‍ ടീമിന്റെ പ്രഭാത ഭക്ഷണം സമൃദ്ധം
രോഹിതിന്റെയും കോഹ്‌ലിയുടെയും അഭാവത്തില്‍ ഇന്ത്യ കഴിഞ്ഞ വര്‍ഷങ്ങളില്‍ നിരവധി ടി20 മല്‍സരങ്ങള്‍ കളിച്ചിട്ടുണ്ടെങ്കിലും മുഴുവന്‍ സീനിയര്‍ താരങ്ങളും വിട്ടുനില്‍ക്കുന്നുവെന്നതാണ് ഈ പര്യടനത്തിന്റെ പ്രത്യേകത.

2016ല്‍ സിംബാബ്വെയില്‍ ടി20 പരമ്പര നടന്നപ്പോള്‍ ഇന്ത്യ 2-1ന് വിജയിച്ചു. ഇന്ത്യ ലോകകപ്പില്‍ എല്ലാ മല്‍സരങ്ങളിലും വിജയിച്ച് നില്‍ക്കുകയാണ്. സിംബാബ്വെ അവസാനമായി കളിച്ച അഞ്ച് മത്സരങ്ങളില്‍ നാലിലും തോറ്റിരുന്നു.

ഇത് ഹീറോയിസം; അവഹേളിച്ച അതേ സ്‌റ്റേഡിയത്തെ കൊണ്ട് ആഴ്ചകള്‍ക്കുള്ളില്‍ ജയ് വിളിപ്പിച്ച് ഹാര്‍ദിക് പാണ്ഡ്യ
ജൂലൈ 6 മുതല്‍ ഹരാരെയിലെ ഹരാരെ സ്പോര്‍ട്സ് ക്ലബ്ബിലാണ് അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര നടക്കുന്നത്. ആദ്യ മത്സരം ജൂലൈ 6 നും രണ്ടാമത്തേത് ജൂലൈ 7 നും നടക്കും. മൂന്നാം ടി20 ജൂലൈ 10 നാണ്. അവസാന രണ്ട് ടി 20 മാച്ചുകള്‍ ജൂലൈ 13 നും 14നുമാണ്.

മല്‍സരങ്ങള്‍ സ്റ്റാര്‍ സ്പോര്‍ട്സിലോ സ്പോര്‍ട്സ് 18ലോ തത്സമയം സംപ്രേക്ഷണം ചെയ്യില്ല. പരമ്പരയുടെ സംപ്രേക്ഷണാവകാശം സോണി സ്പോര്‍ട്സിനാണ്. സോണിലിവില്‍ ലൈവ് സ്ട്രീമിങ് ഉണ്ടായിരിക്കും.

ഇന്ത്യന്‍ ടീം: ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, റുതുരാജ് ഗെയ്ക്വാദ്, അഭിഷേക് ശര്‍മ, റിങ്കു സിങ്, സഞ്ജു സാംസണ്‍ (വി. കീപ്പര്‍), ധ്രുവ് ജുറെല്‍ (വി. കീപ്പര്‍), ശിവം ദൂബെ, റിയാന്‍ പരാഗ്, വാഷിങ്ടണ്‍ സുന്ദര്‍, രവി ബിഷ്നോയ്, അവേഷ് ഖാന്‍, ഖലീല്‍ അഹമ്മദ്, മുകേഷ് കുമാര്‍, തുഷാര്‍ ദേശ്പാണ്ഡെ. ആദ്യ രണ്ട് മത്സരങ്ങള്‍: സായ് സുദര്‍ശന്‍, ജിതേഷ് ശര്‍മ, ഹര്‍ഷിത് റാണ.
ഓതറിനെ കുറിച്ച്
നിഷാദ് അമീന്‍
16 വര്‍ഷമായി മാധ്യമരംഗത്ത് പ്രവര്‍ത്തിക്കുന്നു. കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്ന് ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമയും ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. ഏഴ് വര്‍ഷം സൗദി അറേബ്യയില്‍ മാധ്യമപ്രവര്‍ത്തകനായിരുന്നു. സൗദിയില്‍ ഇന്ത്യന്‍ മീഡിയ ഫോറത്തിന്റെ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സുപ്രഭാതം, മലയാളം ന്യൂസ്, തേജസ് ദിനപത്രങ്ങളില്‍ സീനിയര്‍ സബ് എഡിറ്ററായും ഗള്‍ഫ് ന്യൂസ് എഡിറ്ററായും സീനിയര്‍ റിപോര്‍ട്ടറായും കേരളത്തിലെയും ഗള്‍ഫിലെയും വിവിധ ബ്യൂറോകളിലും എഡിറ്റോറിയല്‍ ഡെസ്‌കിലും ന്യൂഡല്‍ഹി, റിയാദ്, ജിദ്ദ, യുഎഇ എന്നിവിടങ്ങളിലും ജോലിചെയ്തു. ടൈംസ് ഓഫ് ഇന്ത്യയുടെ ഭാഗമായ സമയം മലയാളത്തില്‍ കണ്ടന്റ് പ്രൊഡ്യൂസറാണ്.... കൂടുതൽ വായിക്കൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ