കുവൈറ്റ് സിറ്റി: വേനല്‍ക്കാലത്തെ ശക്തമായ ചൂട് കണക്കിലെടുത്ത് കുവൈറ്റിലും ജുമുഅ പ്രാര്‍ഥനയുടെ സമയം കുറയ്ക്കാന്‍ നിര്‍ദ്ദേശം. ആശുപത്രി, മാര്‍ക്കറ്റ് ഏരിയകളിലെ പള്ളി ഇമാമുമാര്‍ക്കും മതപ്രഭാഷകര്ക്കുമാണ് ഔഖാഫ് മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇവിടങ്ങളില്‍ ഉണ്ടാവാന്‍ സാധ്യതയുള്ള തിരക്ക് പരിഗണിച്ചാണ് തീരുമാനം. ജുമുഅ പ്രഭാഷണത്തിനും അതിനു ശേഷമുള്ള നമസ്കാരത്തിനുമായി 15 മിനിറ്റില്‍ കൂടുതല്‍ എടുക്കരുതെന്നാണ് അറിയിപ്പ്. ഇത് കര്‍ശനമായി പാലിക്കണമെന്ന് ഔഖാഫ് മന്ത്രാലയം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്കി. രാജ്യത്ത് ശക്തിയാര്‍ജ്ജിച്ചു കൊണ്ടിരിക്കുന്ന മാര്‍ക്കറ്റുകളിലും ആശുപത്രി പരിസരങ്ങളിലെയും ആളുകള്‍ കൊടും ചൂടില്‍ ദീര്‍ഘ നേരം വെയിലത്ത് നിന്ന് പ്രാര്ഥിക്കേണ്ടിവരുന്നതിനാല് അവര്‍ക്ക് ആശ്വാസമാവുക എന്ന തീരുമാനത്തോടെയാണ് അധികൃതര്‍ വെള്ളിയാഴ്ച ജുമഅ സമയം കുറച്ചിരിക്കുന്നത്. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, സ്വകാര്യ മേഖലാ ജീവനക്കാര്‍, രാജ്യത്തെ സന്ദര്‍ശകര്‍ എന്നിവരുടെ പ്രത്യേക തൊഴില്‍ സാഹചര്യം കൂടി പരിഗണിച്ചാണ് തീരുമാനം. ഇതുപ്രകാരം ജുമുഅ പ്രഭാഷണം 10 മിനുട്ടിലും ശേഷമുള്ള ഹ്രസ്വ നമസ്ക്കാരം അഞ്ച് മിനുട്ടിലും അവസാനിപ്പിക്കേണ്ടിവരും.
Also Read:
ക്യാപിറ്റല്‍ മോസ്ക് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ അബ്ദുല്‍ ഹമീദ് അല്‍ മുതൈരിയാണ് ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഇമാമുമാരെയും പ്രബോധകരെയും നേരിട്ട് അഭിസംബോധന ചെയ്യുന്ന സര്‍ക്കുലറില്‍, അവരുടെ മതബോധനത്തിനുള്ള അവരുടെ സമര്‍പ്പണത്തെ അംഗീരിക്കുകയും അതേസമയം, കൊടും ചൂട് പരിഗണിച്ച് പ്രാര്‍ഥനയുടെയും പ്രഭാഷണത്തിന്റെയും സമയം പരമാവധി കുറയ്ക്കമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.
ശക്തമായ ചൂടില്‍ ജനങ്ങളുടെ ആരോഗ്യസുരക്ഷ മുന്‍നിര്‍ത്തി സമാനമായ തീരുമാനങ്ങള്‍ സൗദിയും യുഎഇയും നേരത്തേ കൈക്കൊണ്ടിരുന്നു. സൗദിയില്‍ 15 മിനുട്ടിനകവും യുഎഇയില്‍ 10 മിനുട്ടിനകവും ജുമുഅ പ്രാര്‍ഥനയും നമസ്ക്കാരവും നിര്‍വഹിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കുവൈറ്റില്‍ പലയിടങ്ങളിലും ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പലയിടങ്ങളിലും 50 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനില എത്തിയ സാഹചര്യത്തിലാണ് തീരുമാനം. വരുംദിവസങ്ങളില്‍ രാജ്യത്ത് ചൂട് കനക്കാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതേസമയം, കടുത്ത വേനൽ ചൂടിനെ തുടർന്ന് വൈദ്യുതി ഉപയോഗത്തിന്റെ തോത് കുവെെറ്റിൽ കൂടിയിട്ടുണ്ട് എന്നാമ് പുറത്തുവരുന്ന റിപ്പോർട്ട്. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന താപനിലയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി കുവെെറ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.
Also Read:
ക്യാപിറ്റല്‍ മോസ്ക് ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ അബ്ദുല്‍ ഹമീദ് അല്‍ മുതൈരിയാണ് ഇതുമായി ബന്ധപ്പെട്ട സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഇമാമുമാരെയും പ്രബോധകരെയും നേരിട്ട് അഭിസംബോധന ചെയ്യുന്ന സര്‍ക്കുലറില്‍, അവരുടെ മതബോധനത്തിനുള്ള അവരുടെ സമര്‍പ്പണത്തെ അംഗീരിക്കുകയും അതേസമയം, കൊടും ചൂട് പരിഗണിച്ച് പ്രാര്‍ഥനയുടെയും പ്രഭാഷണത്തിന്റെയും സമയം പരമാവധി കുറയ്ക്കമെന്ന് നിര്‍ദ്ദേശിക്കുകയും ചെയ്തു.
ശക്തമായ ചൂടില്‍ ജനങ്ങളുടെ ആരോഗ്യസുരക്ഷ മുന്‍നിര്‍ത്തി സമാനമായ തീരുമാനങ്ങള്‍ സൗദിയും യുഎഇയും നേരത്തേ കൈക്കൊണ്ടിരുന്നു. സൗദിയില്‍ 15 മിനുട്ടിനകവും യുഎഇയില്‍ 10 മിനുട്ടിനകവും ജുമുഅ പ്രാര്‍ഥനയും നമസ്ക്കാരവും നിര്‍വഹിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കുവൈറ്റില്‍ പലയിടങ്ങളിലും ഉയര്‍ന്ന താപനിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പലയിടങ്ങളിലും 50 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനില എത്തിയ സാഹചര്യത്തിലാണ് തീരുമാനം. വരുംദിവസങ്ങളില്‍ രാജ്യത്ത് ചൂട് കനക്കാനാണ് സാധ്യതയെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതേസമയം, കടുത്ത വേനൽ ചൂടിനെ തുടർന്ന് വൈദ്യുതി ഉപയോഗത്തിന്റെ തോത് കുവെെറ്റിൽ കൂടിയിട്ടുണ്ട് എന്നാമ് പുറത്തുവരുന്ന റിപ്പോർട്ട്. ലോകത്തിലെ തന്നെ ഏറ്റവും ഉയർന്ന താപനിലയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി കുവെെറ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.