Please enable javascript.ലോക അർബുദ ദിനം,ക്യാൻസർ ലക്ഷണങ്ങൾ, കാരണങ്ങൾ, ക്രമക്കേട്, ചികിത്സ, പ്രതിരോധം, അവബോധം, വാർത്ത, Cancer Symptoms And Causes, Disorder, Treatment, Prevention, Awareness, News , Video | Samayam Malayalam
ലോക അർബുദ ദിനം

ലോക അർബുദ ദിനം

ഹൃദ്രോഗം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകളുടെ ജീവൻ അപഹരിക്കുന്ന രോഗമാണ് ക്യാൻസർ അഥവാ അർബുദം. ക്യാൻസറിനെ കുറിച്ചുള്ള അവബോധം ജനങ്ങളിൽ വളർത്തുന്നതിന് എല്ലാ വർഷവും ഫെബ്രുവരി നാലിന് ലോക അർബുദ ദിനം ആചരിക്കുന്നു. ക്യാൻസർ രോഗത്തിനെതിരായുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനും രോഗ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ ഉറപ്പാക്കുന്നതിനും അതുവഴി ക്യാൻസർ ബാധിച്ചുള്ള മരണങ്ങൾ തടയുന്നതിനും ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് ക്യാൻസർ ദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. 'ക്യാൻസർ പരിചരണത്തിലെ അപര്യാപ്തതകൾ നികത്താം' (Closing The Care Gap) എന്നതാണ് 2022 മുതൽ 2024 വരെയുള്ള ക്യാൻസർ ദിന സന്ദേശം

കൂടുതൽ വായിക്കൂ

ലോക അർബുദ ദിനം വാർത്ത

ഹൃദ്രോഗം കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ആളുകളുടെ ജീവൻ അപഹരിക്കുന്ന രോഗമാണ് ക്യാൻസർ അഥവാ അർബുദം. ക്യാൻസറിനെ കുറിച്ചുള്ള അവബോധം ജനങ്ങളിൽ വളർത്തുന്നതിന് എല്ലാ വർഷവും ഫെബ്രുവരി നാലിന് ലോക അർബുദ ദിനം ആചരിക്കുന്നു. ക്യാൻസർ രോഗത്തിനെതിരായുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനും രോഗ ലക്ഷണങ്ങൾ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സ ഉറപ്പാക്കുന്നതിനും അതുവഴി ക്യാൻസർ ബാധിച്ചുള്ള മരണങ്ങൾ തടയുന്നതിനും ജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയാണ് ക്യാൻസർ ദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. 'ക്യാൻസർ പരിചരണത്തിലെ അപര്യാപ്തതകൾ നികത്താം' (Closing The Care Gap) എന്നതാണ് 2022 മുതൽ 2024 വരെയുള്ള ക്യാൻസർ ദിന സന്ദേശം.

ഇന്ത്യയിൽ ഒൻപതിൽ ഒരാൾക്ക് അവരുടെ ജീവിതകാലത്ത് ക്യാൻസർ വരാനുള്ള സാധ്യതയുണ്ടെന്ന് നാഷണൽ ലൈബ്രറി ഓഫ് മെഡിസിനിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നുണ്ട്. 2025 ആകുമ്പോഴേയ്ക്കും രാജ്യത്തെ ക്യാൻസർ രോഗികളിൽ 12.8% വർദ്ധനവ് ഉണ്ടാകുമെന്നാണ് കണക്കുകൾ ചൂണ്ടിക്കാണിക്കുന്നത്.

ഭീതി പരത്തുന്ന ക്യാൻസർ
മനുഷ്യമനസ്സിൽ ഭീതി പടർത്തുന്ന, മരണത്തിന്റെ വ്യാപാരിയെന്ന് വിശേഷിപ്പിക്കുന്ന ക്യാൻസർ പല രൂപങ്ങളിൽ ശരീരത്തെ കീഴ്പ്പെടുത്തുന്നു. അതുകൊണ്ട് തന്നെ ക്യാൻസർ എന്ന് കേട്ടാൽ മരണം ഉറപ്പ് എന്ന് ചിന്തിക്കുന്നവർ ധാരാളമുണ്ട് നമുക്കിടയിൽ. എന്നാൽ അർബുദത്തിന്റെ നിയന്ത്രിച്ച് നിർത്താനുള്ള നിരവധി മാർഗ്ഗങ്ങൾ ഇന്ന് വൈദശാസ്ത്രത്തിലുണ്ട്. നേരത്തെയുള്ള രോഗനിർണ്ണയം, ചികിത്സ, രോഗ പ്രതിരോധം തുടങ്ങിയ മേഖലകളിൽ ആരോഗ്യ രംഗത്ത് സാധ്യതകളേറെയാണ്.

എന്താണ് ക്യാൻസർ?
ശരീരത്തിലെ സാധാരണ കോശങ്ങൾ അനിയന്ത്രിതമായി വളർന്ന് മറ്റ് ശരീര ഭാഗങ്ങളിലേക്ക് വ്യാപിക്കുന്ന അവസ്ഥയാണ് ക്യാൻസർ. ഇത് അവയവങ്ങളുടെ പ്രവർത്തനത്തെ തകരാറിലാക്കുന്നു. ഈ കോശങ്ങൾ ക്യാൻസർ കോശങ്ങൾ എന്നാണ് അറിയപ്പെടുന്നത്. ശരീരത്തിലെ ഏത് അവയവത്തെയും അർബുദം ബാധിക്കാം. പലതരം ക്യാൻസറുകൾ കണ്ടെത്തിയിട്ടുണ്ട്. ഗർഭാശയ ക്യാൻസർ, സ്തനാർബുദം, സെർവിക്കൽ ക്യാൻസർ, ശ്വാസകോശാർബുദം, ആമാശയ ക്യാൻസർ, പ്രോസ്റ്റേറ്റ് ക്യാൻസർ, തൈറോയ്ഡ് ക്യാൻസർ, വായിലും തൊണ്ടയിലും ഉണ്ടാകുന്ന ക്യാൻസർ, ബ്ലഡ് ക്യാൻസർ തുടങ്ങിയവ ക്യാൻസറിന്റെ വിവിധ തരങ്ങളാണ്.

ക്യാൻസറിനെ നിയന്ത്രിക്കണമെങ്കിൽ, രോഗത്തെ അതിജീവിക്കണമെങ്കിൽ കൃത്യ സമയത്ത് ചികിത്സ തേടണം. കൃത്യ സമയത്തുള്ള ചികിത്സ ഉറപ്പാക്കണമെങ്കിൽ രോഗ നിർണ്ണയം നേരത്തെ നടത്തണം. രോഗനിർണ്ണയം നേരത്തെ നടത്തണമെങ്കിൽ ക്യാൻസർ ലക്ഷണങ്ങളെ കുറിച്ച് മനസിലാക്കുകയും അവ നേരത്തെ തിരിച്ചറിയുകയും വേണം. രോഗലക്ഷണങ്ങൾ എത്ര വേഗം തിരിച്ചറിയുന്നുവോ അത്രയും സങ്കീർണ്ണതകൾ കുറയ്ക്കാൻ സാധിക്കും. പലപ്പോഴും ക്യാൻസർ ചികിത്സ വൈകുന്നതിന്റെ പ്രധാന കാരണം രോഗലക്ഷണങ്ങൾ തിരിച്ചറിയാൻ വൈകുന്നതാണ്.

ക്യാൻസർ ലക്ഷണങ്ങൾ

ക്യാൻസർ ബാധിച്ചിട്ടുണ്ടെങ്കിൽ അതിന്റെ സൂചന നമ്മുടെ ശരീരം തന്നെ പല രീതിയിൽ കാണിക്കും.

മുഴകൾ: ശരീരത്തിൽ അസാധാരണമായി മുഴകൾ വളരുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. കഴുത്തിലും കക്ഷത്തിലും ഉണ്ടാകുന്ന ചെറിയ തടിപ്പ് അവഗണിക്കരുത്. വായിലെ വീക്കം ശ്രദ്ധയിൽ പെട്ടാൽ ഡോക്ടറോട് നിർദ്ദേശം തേടുക. എന്നാൽ എല്ലാ മുഴകളും ക്യാൻസർ ലക്ഷണമല്ലെന്നും ഓർക്കുക.

സ്രവങ്ങൾ: അസാധാരണമായ രീതിയിൽ സ്രവങ്ങൾ ഉണ്ടാകുന്നുണ്ടെകിൽ ശ്രദ്ധിക്കണം. സ്തനങ്ങളിൽ നിന്ന് സ്രവങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിൽ, രക്തം കലർന്ന മൂത്രം, കഫം എന്നിവയുണ്ടെങ്കിൽ അടിയന്തരമായി ഡോക്ടറെ കാണേണ്ടതുണ്ട്.

രക്തസ്രാവം: അസാധാരണമായ രക്തസ്രാവം ശ്രദ്ധിക്കേണ്ടതാണ്. മുമ്പ് പറഞ്ഞതുപോലെ കഫം, മൂത്രം, മലം, ഛർദി എന്നിവയിൽ രക്തം ശ്രദ്ധിച്ചാൽ വൈദ്യ പരിശോധന നടത്തേണ്ടതുണ്ട്. ചുമയ്ക്കുമ്പോൾ രക്തം വന്നാൽ അതും ശ്രദ്ധ നൽകേണ്ടതാണ്.

മറ്റു ലക്ഷണങ്ങൾ: ശരീരഭാരം കുറയുക, വിശപ്പില്ലായ്മ, ഭക്ഷണം ഇറക്കാൻ നേരിടുന്ന ബുദ്ധിമുട്ട്, ചർമ്മത്തിന്റെ നിറം മാറുക, ശരീരത്തിലെ വ്രണങ്ങൾ, വിട്ടുമാറാത്ത മലബന്ധം, നീണ്ടുനിൽക്കുന്ന ചുമ, ഛർദ്ദി, പനി, ക്ഷീണം എന്നിവയൊക്കെ അനുഭവപ്പെടുന്നുണ്ടെങ്കിൽ വൈകാതെ വൈദ്യ പരിശോധന നടത്തേണ്ടതാണ്.

ഏതൊരു രോഗവും അതിന്റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയാൽ അപകടമാണ്. അതുപോലെ തന്നെയാണ് ക്യാൻസറിന്റെ കാര്യവും. രോഗ ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ ഡോക്ടറെ കണ്ട് മതിയായ സ്ക്രീനിംഗ് ടെസ്റ്റുകൾ നടത്തി രോഗനിർണ്ണയം നടത്തുക എന്നതാണ് പ്രധാനം. ക്യാൻസർ മൂലമല്ലാത്ത ലക്ഷണങ്ങളും ഉണ്ടാകാം. അതുകൊണ്ട് ഡോക്ടർ നിർദ്ദേശിക്കുന്ന സ്ക്രീനിംഗ് ടെസ്റ്റുകൾ ചെയ്യേണ്ടത് പ്രധാനമാണ്. രോഗം അതിന്റെ പ്രാരംഭാവസ്ഥയിൽ തന്നെ തിരിച്ചറിഞ്ഞ് ചികിത്സ വേഗത്തിലാക്കിയാൽ ക്യാൻസറിനെ നിയന്ത്രിച്ച് നിർത്താനും അതിജീവിക്കാനും കഴിയും.

ക്യാൻസറിനെ പ്രതിരോധിക്കാൻ

പല കാരണങ്ങൾ കൊണ്ടും ക്യാൻസർ ഉണ്ടാകാം. പാരമ്പര്യം മൂലം ക്യാൻസർ പിടിപെടാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അഞ്ച് മുതൽ പത്ത് ശതമാനം വരെ ആളുകളിൽ പാരമ്പര്യമായി ക്യാൻസർ പിടിപെടാനുള്ള സാധ്യതയുണ്ട്. പാരമ്പര്യമായി രോഗം വരാൻ സാധ്യതയുള്ളവർ കൃത്യ സമയത് ഡോക്ടറെ കണ്ട് വേണ്ട പരിശോധനകൾ നടത്തുക.

പുകവലി, മദ്യപാനം, അമിതവണ്ണം, അനാരോഗ്യകരമായ ജീവിതശൈലി, വ്യായാമക്കുറവ് തുടങ്ങിയവയൊക്കെ ക്യാൻസർ സാധ്യത വർധിപ്പിക്കുന്നു. അതുകൊണ്ട് ആരോഗ്യ ശീലങ്ങളിൽ നേരത്തെ മുതൽ ശ്രദ്ധ നൽകിയാൽ ഒരു പരിധി വരെ നമുക്ക് രോഗം പിടിപെടാതെ നോക്കാൻ കഴിയും.

വേണ്ടത് ജാഗ്രത

ക്യാൻസർ വരാനുള്ള പല കാരണങ്ങളും നമ്മുക്കറിവുള്ളവയാണ്. ഇത്തരം കാരണങ്ങളെ തിരിച്ചറിഞ്ഞ് അവയെ പ്രതിരോധിച്ചാൽ ഒരു പരിധി വരെ രോഗം തടയാം. രോഗം വന്നശേഷം ഫലപ്രദമായി ചികിത്സ തേടണമെങ്കിൽ രോഗ ലക്ഷണങ്ങളെ കരുതിരിയിരിക്കണം. ക്യാൻസർ വന്നാൽ ജീവിതം തീർന്നു എന്ന് കരുതിയിരുന്ന അവസ്ഥയിൽ നിന്ന് ഇന്ന് നാം വളരെയധികം മുമ്പോട്ട് പോയിട്ടുണ്ട്. അതിന് നമുക്ക് പ്രചോദനമാകുന്നത് ക്യാൻസർ അതിജീവിച്ചവർ തന്നെയാണ്.