Please enable javascript.Brazil Football Team,ബ്രസീൽ ടീമിന്റെ ആ തീരുമാനം ആരാധകരെ ഞെട്ടിച്ചു; ഈ അബദ്ധ പരീക്ഷണം കോച്ച് അവസാനിപ്പിക്കണമെന്ന് ആവശ്യം - brazil fans not happy with the selection of joao gomes in starting lineup against costa rica match in copa america 2024 - Samayam Malayalam

ബ്രസീൽ ടീമിന്റെ ആ തീരുമാനം ആരാധകരെ ഞെട്ടിച്ചു; ഈ അബദ്ധ പരീക്ഷണം കോച്ച് അവസാനിപ്പിക്കണമെന്ന് ആവശ്യം

Curated byഗോകുൽ എസ് | Samayam Malayalam 25 Jun 2024, 11:38 am
Subscribe

കോപ്പ അമേരിക്ക 2024 ( Copa America 2024 ) ഫുട്ബോളിൽ ബ്രസീലിനെ വരിഞ്ഞു മുറുക്കി കോസ്റ്റ റിക്ക. ഗ്രൂപ്പ് ഡി യിൽ തങ്ങളുടെ ആദ്യ മത്സരത്തിൽ ബ്രസീൽ ഇറക്കിയ സ്റ്റാർട്ടിങ് ഇലവൻ ആരാധകരെ ചൊടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

ഹൈലൈറ്റ്:

  • സ്റ്റാർട്ടിങ് ഇലവനിൽ 23 കാരനായ താരത്തെ ഉൾപ്പെടുത്തിയതിൽ ആരാധക പ്രതിഷേധം
  • ബ്രസീലിനെ സമനിലയിൽ കുടുക്കി കോസ്റ്റ റിക്ക
  • ബ്രസീലിന് എതിരേ കോസ്റ്റ റിക്കയുടെ ചരിത്ര സമനില
Brazil Football
ബ്രസീൽ ഫുട്ബോൾ
കോപ്പ അമേരിക്ക 2024 (Copa America 2024) ഫുട്ബോൾ ചാംപ്യൻഷിപ്പിൽ ബ്രസീലിനെ ഞെട്ടിച്ച് കോസ്റ്റ റിക്ക. അതേസമയം, കോസ്റ്റ റിക്കയ്ക്ക് എതിരേ ഇറങ്ങിയ സ്റ്റാർട്ടിങ് ഇലവനിൽ ബ്രസീൽ ആരാധകർ പ്രകോപിതരായി. കോപ്പ ഗ്രൂപ്പ് ഡിയിൽ ആദ്യ റൗണ്ടിലെ മത്സരത്തിലാണ് ബ്രസീൽ സ്റ്റാർട്ടിങ് ഇലവനെ കുറിച്ച് ആരാധകർ സോഷ്യൽ മീഡിയയിൽ പ്രതിഷേധം നടത്തിയത്. 23 കാരനായ സെൻട്രൽ മിഡ്ഫീൽഡർ ജാവൊ ഗോമസ് സ്റ്റാർട്ടിങ് ഇലവനിൽ ഉൾപ്പെട്ടതാണ് കാനറി ആരാധകരെ പ്രകോപിപ്പിച്ചത്.
ജാവൊ ഗോമസിനെ വെച്ചുള്ള പരീക്ഷണത്തിന് അവസാനം ആയില്ലേ, കോച്ചിന്റെ ആരാണ് ജാവോ ഗോമസ് തുടങ്ങിയ നിരവധി ചോദ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ബ്രസീൽ ആരാധകർ ഉയർത്തിയത്. കോസ്റ്റ റിക്കയ്ക്ക് എതിരായ മത്സരത്തിൻറെ 83 -ാം മിനിറ്റ് വരെ ജാവൊ ഗോമസ് കളത്തിൽ ഉണ്ടായിരുന്നു.


83 -ാം മിനിറ്റിൽ ഗോമസിനെ പിൻവലിച്ച് ഗബ്രിയേൽ മാർട്ടിനെല്ലിയെ ടീം ഇറക്കി. മത്സരത്തിൽ നിർണായക സാന്നിധ്യമാകാനും ജാവൊ ഗോമസിനു സാധിച്ചില്ല. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ വൂൾവർ ഹാംടണിന്റെ താരമായ ഗോമസ്, ബ്രസീലിനു വേണ്ടി നാല് മത്സരങ്ങളിൽ മാത്രമാണ് ബൂട്ട് അണിഞ്ഞിട്ടുള്ളത്.

അതേസമയം, മത്സരം 0 - 0 സമനിലയിൽ പിരിഞ്ഞു. ബ്രസീലിന് കനത്ത പ്രഹരമാണ് ഈ സമനില. മാത്രമല്ല, ഈ സമനിലയിലൂടെ കോസ്റ്റ റിക്ക ചരിത്രം കുറിക്കുകയും ചെയ്തു. 1959 നു ശേഷം ബ്രസീലിന് എതിരേ കോസ്റ്റ റിക്ക തോൽവി ഒഴിവാക്കിയ മത്സരമായിരുന്നു ഇത്. 1959 നു ശേഷം 10 തവണ കളിച്ചെങ്കിലും 10 ലും പരാജയമായിരുന്നു കോസ്റ്റ റിക്കയ്ക്ക് നേരിടേണ്ടി വന്നത്. കോപ്പ അമേരിക്ക പോരാട്ടത്തിനു മുൻപ് 11 തവണയാണ് ഇരു ടീമും ഏറ്റു മുട്ടിയത്. അതിൽ 10 ജയവും ബ്രസീലിന് ആയിരുന്നു.

ക്രിസ്റ്റ്യാനോ മാനിയ! കടുത്ത നടപടികളുമായി യുവേഫ, ജര്‍മനിയിലെ 10 സ്‌റ്റേഡിയങ്ങളിലും സുരക്ഷ വര്‍ധിപ്പിക്കും
മത്സരത്തിന്റെ 30 -ാം മിനിറ്റിൽ മാർക്വിഞ്ഞോസിലൂടെ ബ്രസീൽ ലീഡ് നേടിയത് ആയിരുന്നു. എന്നാൽ, വി എ ആറിലൂടെ ഗോൾ നിഷേധിക്കപ്പെട്ടു. ഓഫ് സൈഡ് ആയിരുന്നു മാർക്വിഞ്ഞോസ് എന്നതാണ് ഗോൾ നിഷേധിക്കപ്പെടാൻ കാരണം.

ജൂനിയർ പെലെ എന്ന പേരു സമ്പാദിച്ച എൻഡ്രിക്കിനെ സ്റ്റാർട്ടിങ് ഇലവനിൽ മുഖ്യ പരിശീലകൻ ഡോറിവൽ ജൂനിയർ ഇറക്കാതിരുന്നതും ശ്രദ്ധിക്കപ്പെട്ടു. കഴിഞ്ഞ മത്സരങ്ങളിൽ എൻഡ്രിക് സബ്സ്റ്റിറ്റ്യൂട്ട് ആയി കളത്തിൽ എത്തി ഗോൾ നേടിയ ബ്രസീലിനെ ജയത്തിൽ എത്തിച്ചിരുന്നു. കോസ്റ്റ റിക്കയ്ക്ക് എതിരേയും 71 -ാം മിനിറ്റിൽ എൻഡ്രിക് പകരക്കാരനായി കളത്തിൽ എത്തി. എന്നാൽ, ഗോൾ നേടാനോ കാനറികളെ ജയത്തിൽ എത്തിക്കാനോ സാധിച്ചില്ല. വിനീഷ്യസ് ജൂനിയറിനു പകരക്കാരനായാണ് എൻഡ്രിക് 71 -ാം മിനിറ്റിൽ കളത്തിൽ എത്തിയത്.

എല്ലാവരും ജയിച്ചു; യൂറോ കപ്പ് ഗ്രൂപ്പ് ഇയില്‍ കാര്യങ്ങള്‍ ബഹുരസം
മത്സരത്തിൽ ബ്രസീൽ 19 തവണ ഗോളിലേക്ക് ലക്ഷ്യം വെച്ചു. എന്നാൽ, അതിൽ മൂന്ന് എണ്ണം മാത്രമായിരുന്നു ഓൺ ടാർഗറ്റ് ആയിരുന്നത്. മറുവശത്ത് കോസ്റ്റ റിക്ക പ്രതിരോധത്തിനായിരുന്നു കൂടുതൽ ഊന്നൽ നൽകിയത്. വെറും രണ്ട് ഷോട്ട് മാത്രമായിരുന്നു മത്സരത്തിൽ കോസ്റ്റ റിക്ക പായിച്ചത്. അത് രണ്ടും ഓഫ് ടാർഗറ്റുമായിരുന്നു. ഒൻപത് കോർണർ ബ്രസീൽ നേടി. ഒന്നു പോലും ഗോളാക്കി മാറ്റാൻ സാധിച്ചില്ല.

ഗ്രൂപ്പ് ഡിയിലെ മറ്റൊരു മത്സരത്തിൽ കൊളംബിയ 2 - 1 ന് പരാഗ്വെയെ തോൽപ്പിച്ചു. ഡാനിയേൽ മുനോസ് ( 32 -ാം മിനിറ്റ് ), ജെഫേഴ്സൺ ലെർമ ( 42 -ാം മിനിറ്റ് ) എന്നിവരായിരുന്നു കൊളംബിയയുടെ ഗോൾ നേട്ടക്കാർ. ഇതോടെ ഗ്രൂപ്പ് ഡി യിൽ മൂന്ന് പോയിൻറുമായി കൊളംബിയ ഒന്നാം സ്ഥാനത്ത് എത്തി. ബ്രസീൽ, കോസ്റ്റ റിക്ക ടീമുകൾ ഓരോ പോയിൻറുമായി രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്.
ഗോകുൽ എസ്
ഓതറിനെ കുറിച്ച്
ഗോകുൽ എസ്
ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.... കൂടുതൽ വായിക്കൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ