തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിൽ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. കേരള തീരംതൊട്ട് തെക്കൻ ഗുജറാത്ത് തീരം വരെയുള്ള ന്യൂനമർദ്ദ പാത്തിയുടെ സ്വാധീനത്തിലാണ് നിലവിൽ മഴ ലഭിക്കുന്നത്. വരും ദിവസങ്ങളിലും വടക്കൻ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് മൂന്നിടത്താണ് അലേർട്ട്. അതേസമയം കേരള തീരത്ത് നിലവിൽ മത്സ്യബന്ധനത്തിന് വിലക്കില്ല. വടക്കൻ കേരളത്തിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്നുമുതൽ 07 വരെ ശക്തമായ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. മൺസൂൺ പാത്തി സാധാരണ സ്ഥാനത്തു നിന്ന് വടക്കോട്ട് മാറിയാണ് നിലവിൽ സ്ഥിതി ചെയ്യുന്നത്. ഹിമാലയൻ മേഖലയിൽ കാലവർഷം ശക്തമായി തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നത്. കേരളത്തിൽ ഇടി മിന്നലോടു കൂടിയ മഴ, പ്രത്യേകിച്ച് വടക്കൻ കേരളത്തിൽ, വരും ദിവസങ്ങളിലും തുടരാനും സാധ്യതയുണ്ട്.
യെല്ലോ അലേർട്ട്
കേരള - കർണ്ണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. അതേസമയം ഇന്ന് ഗൾഫ് ഓഫ് മാന്നാറും, അതിനോടു ചേർന്ന തെക്കൻ തമിഴ്നാട് തീരം , തെക്കു കിഴക്കൻ അറബിക്കടൽ വടക്കൻ ഭാഗങ്ങൾ, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കു കിഴക്ക് ബംഗാൾ ഉൾക്കടൽ വടക്കൻ ഭാഗങ്ങൾ , മധ്യ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ , വടക്കൻ ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളിൽ 35 മുതൽ 45 കി.മീ വരെയും ചില അവസരങ്ങളിൽ 55 കി.മീ വരെയും വേഗത്തിൽ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഇവിടങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്കുണ്ട്.
നാളെ മുതൽ ശനിയാഴ്ചവരെരെ മധ്യകിഴക്കൻ അറബിക്കടൽ ഭാഗങ്ങൾ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ ഭാഗങ്ങൾ എന്നിവിടങ്ങളിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില നേരങ്ങളിൽ 65 കിലോമീറ്റർ വരെയും ശക്തമായ കാറ്റിനു സാധ്യതയുണ്ട്. ശനിയാഴ്ച ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്നാട് തീരം, തെക്കു കിഴക്കൻ അറബിക്കടൽ വടക്കൻ ഭാഗങ്ങൾ, തെക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ ചേർന്ന വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, വടക്കൻ ആന്ധ്രാപ്രദേശ് തീരം എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുത്.
യെല്ലോ അലേർട്ട്
- 04 - 07 - 2024: കോഴിക്കോട് , കണ്ണൂർ , കാസർകോട്
- 05 - 07 - 2024: മലപ്പുറം , കോഴിക്കോട് , വയനാട് , കണ്ണൂർ , കാസർകോട്
- 06 - 07 - 2024: മലപ്പുറം , കോഴിക്കോട് , വയനാട് , കണ്ണൂർ , കാസർകോട്
- 07 - 07 - 2024: മലപ്പുറം , കോഴിക്കോട് , കണ്ണൂർ , കാസർകോട്
കേരള - കർണ്ണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. അതേസമയം ഇന്ന് ഗൾഫ് ഓഫ് മാന്നാറും, അതിനോടു ചേർന്ന തെക്കൻ തമിഴ്നാട് തീരം , തെക്കു കിഴക്കൻ അറബിക്കടൽ വടക്കൻ ഭാഗങ്ങൾ, തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, തെക്കു കിഴക്ക് ബംഗാൾ ഉൾക്കടൽ വടക്കൻ ഭാഗങ്ങൾ , മധ്യ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ , വടക്കൻ ആന്ധ്രാ പ്രദേശ് എന്നിവിടങ്ങളിൽ 35 മുതൽ 45 കി.മീ വരെയും ചില അവസരങ്ങളിൽ 55 കി.മീ വരെയും വേഗത്തിൽ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഇവിടങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്കുണ്ട്.
നാളെ മുതൽ ശനിയാഴ്ചവരെരെ മധ്യകിഴക്കൻ അറബിക്കടൽ ഭാഗങ്ങൾ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ ഭാഗങ്ങൾ എന്നിവിടങ്ങളിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില നേരങ്ങളിൽ 65 കിലോമീറ്റർ വരെയും ശക്തമായ കാറ്റിനു സാധ്യതയുണ്ട്. ശനിയാഴ്ച ഗൾഫ് ഓഫ് മാന്നാർ, തെക്കൻ തമിഴ്നാട് തീരം, തെക്കു കിഴക്കൻ അറബിക്കടൽ വടക്കൻ ഭാഗങ്ങൾ, തെക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ ചേർന്ന വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, വടക്കൻ ആന്ധ്രാപ്രദേശ് തീരം എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുത്.