Please enable javascript.Ameobic Encephalitis Causes And Symptoms,സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം, കുളത്തിൽ ഇറങ്ങി കുളിക്കുമ്പോൾ ശ്രദ്ധിക്കുക - causes and prevention of amoebic encephalitis kerala - Samayam Malayalam

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരണം, കുളത്തിൽ ഇറങ്ങി കുളിക്കുമ്പോൾ ശ്രദ്ധിക്കുക

Authored byറ്റീന മാത്യു | Samayam Malayalam 4 Jul 2024, 10:41 am
Subscribe

കോഴിക്കോട് പതിനാല് കാരനാണ് ഒടുവിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്. ഇത് വലിയ രീതിയിലുള്ള ആശങ്ക ഉയർത്തുന്നുണ്ട്. രോഗം നിയന്ത്രിക്കാൻ പ്രത്യേക ശ്രദ്ധയും കരുതലും വേണം. കുളിക്കുമ്പോൾ സൂക്ഷിക്കണം.

ഹൈലൈറ്റ്:

  • കുളത്തിൽ കുളിച്ചതിലൂടെ ആണ് കുട്ടിക്ക് രോഗമുണ്ടായത്
  • തലവേദനയും ഛർദ്ദിയുമാണ് പ്രധാന ലക്ഷണങ്ങൾ
  • രോഗം മൂർച്ഛിക്കാതെ നേരത്തെ ചികിത്സ തേടാൻ ശ്രമിക്കുക
amoebic
Amoebic encephalitis
സംസ്ഥാനത്ത് വീണ്ടും ആശങ്ക ഉയർത്തി അമീബിക് മസ്തികഷ്ക ജ്വരം ബാധിച്ച് മരണം റിപ്പോർട്ട് ചെയ്തതോടെ ആശങ്ക ഉയരുകയാണ്. കോഴിക്കോട് സ്വദേശിയായ പതിനാലുക്കാരനാണ് രോഗം ബാധിച്ച് മരിച്ചത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കെ ആയിരുന്നു മരണം. രാമനാട്ടുകര നഗരസഭയിലെ അഞ്ചാം വാർഡിലുള്ള അച്ഛൻ കുളത്തിൽ കുളിച്ചതിന് ശേഷമാണ് കുട്ടികൾക്ക് ലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്.
തലവേദനയും ഛർദ്ദിയും ഉണ്ടായതോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതോടെ രണ്ട് മാസത്തിനിടെ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിക്കുന്ന കുട്ടികളുടെ എണ്ണം മൂന്നായി. കെട്ടി കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതിലൂടെ ആണ് രോഗം പടരുന്നത്. രോഗത്തെ സംബന്ധിച്ച് സംസ്ഥാനത്ത് അവബോധം ശക്തിപ്പെടുത്താൻ വേണ്ട മാർഗ നിർദേശങ്ങൾ സ്വീകരിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

എങ്ങനെയാണ് രോഗമുണ്ടാകുന്നത്?
നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുവാണ് രോഗം പടർത്തുന്നത്. രോഗാണു തലച്ചോറിനെ ബാധിക്കുമ്പോള്‍ ഉണ്ടാകുന്ന രോഗാവസ്ഥയാണ് അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്കജ്വരം. പൊതുവെ ഇത് കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബയാണ്. ഇത്തരം വെള്ളത്തിൽ മുങ്ങി കുളിക്കുമ്പോൾ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യശരീരത്തില്‍ രോഗാണു പ്രവേശിക്കുകയും പിന്നീട് തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌കജ്വരം വരാൻ ഇടയാക്കുകയും ചെയ്യുന്നു. ലക്ഷണങ്ങളെ തെറ്റ്ദ്ധരിക്കുന്നതാണ് ഈ രോഗം മൂ‍ർച്ഛിക്കാനുള്ള പ്രധാന കാരണം.

എന്തൊക്കെ ആണ് പ്രധാന ലക്ഷണങ്ങൾ?
രോഗബാധയുണ്ടായി ഒന്ന് മുതൽ ഒൻപത് ദിവസങ്ങൾക്ക് ശേഷമാണ് രോഗ പുറത്ത് വരുന്നത്. അതി തീവ്രമായ പനി, തലവേദന, ഓക്കാനം, ഛർദ്ദി എന്നിവയൊക്കെ രോഗ ലക്ഷണങ്ങളാണ്. കൂടാതെ കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട് ഉണ്ടാകുന്നതും ഒരു പ്രധാന ലക്ഷണമാണ്. രോഗം മൂർച്ഛിച്ച് ഗുരുതരമാകുമ്പോൾ അപസ്മാരം, ബോധക്ഷയം, ഓർമ്മക്കുറവുമൊക്കെ ഉണ്ടാകാറുണ്ട്. നട്ടെല്ലിൽ നിന്ന് സ്രവം കുത്തിയെടുത്താണ് രോഗം സ്ഥിരീകരിക്കുന്നത്.

രോഗമുണ്ടാകാനുള്ള കാരണങ്ങൾ
കെട്ടികിടക്കുന്ന വെള്ളത്തിലൂടെയാണ് പ്രധാനമായും രോഗമുണ്ടാകുന്നത്. ഇത്തരം ജലാശയങ്ങളിൽ ഇറങ്ങുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. മാത്രമല്ല ശുദ്ധീകരിക്കാത്ത വാട്ടര്‍ ഹീറ്ററുകളിലെ വെള്ളം ഉപയോഗിച്ചാലും രോഗാണു ശരീരത്തില്‍ കടക്കാൻ സാധ്യത കൂടുതലാണ്. നേരിട്ട് വെയിലേല്‍ക്കുന്ന ജലാശയമായാല്‍പോലും 40 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് താങ്ങാന്‍ ഈ അമീബയ്ക്ക് കഴിയുമെന്നതാണ് മറ്റൊരു യാഥാർത്ഥ്യം. രോഗം ഗുരുതരമായി നാഡീവ്യൂഹത്തെയും തലച്ചോറിനെയും നശിപ്പിക്കുന്നത് വഴി മരണം സംഭവിക്കാം.

എങ്ങനെ പ്രതിരോധിക്കാം?
ഈ അമീബയെ കൊല്ലാൻ ക്ലോറിനേഷനിലൂടെ സാധിക്കും. ക്ലോറിനേഷന്‍ മൂലം നശിച്ചു പോകുന്നതിനാല്‍ നന്നായി നന്നായി ക്ലോറിനേറ്റ് ചെയ്യുന്നതും പരിപാലിക്കുന്നതുമായ സ്വിമ്മിങ്ങ് പൂളുകളിൽ ഇറങ്ങാൻ ശ്രമിക്കുക. കൂടെക്കൂടെ വെള്ളം മാറ്റുന്ന സ്വിമ്മിംഗ് പൂളുകളില്‍ ഇവ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. വെള്ളം കുടിക്കുന്നതിലൂടെ ഈ രോഗം ശരീരത്തിലേക്ക് പ്രവേശിക്കില്ല. എന്നാൽ പൂളുകളിലും കുളത്തിലും നീന്തുമ്പോഴും മറ്റും മൂക്കിലൂടെ ഇത് കയറാനുള്ള സാധ്യത വളരെ കൂടുതലാണ്.
റ്റീന മാത്യു
ഓതറിനെ കുറിച്ച്
റ്റീന മാത്യു
ന്യൂസ് ചാനലിൽ പ്രവർത്തനം ആരംഭിച്ച് വാർത്ത മേഖലയിൽ 5 വർഷത്തെ പ്രവൃത്തി പരിചയമുള്ള വ്യക്തിയാണ് ടീന അന്ന മാത്യു. ദീർഘനാളത്തെ പ്രവൃത്തി പരിചയത്തിലൂടെ വാർത്ത മേഖലയിൽ കൃത്യമായ കഴിവ് തെളിയിച്ച ടീന നിലവിൽ ലൈഫ്സ്റ്റൈൽ, വൈറൽ എന്നീ വിഭാഗങ്ങളിലാണ് എഴുതുന്നത്. കുറഞ്ഞ കാലം കൊണ്ട് ഈ വിഭാഗങ്ങളിൽ കഴിവ് തെളിയിച്ച ടീന, ഫാഷൻ, ഹെൽത്ത്, ബ്യൂട്ടി തുടങ്ങിയ മേഖലകളിൽ വൈവിധ്യങ്ങളായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. ജോലിയ്ക്ക് പുറമെ പാചകം ടീന ഏറെ ഇഷ്ടപ്പെടുന്നു. ചിത്രകലയും ടീനയ്ക്ക് ഏറെ ഇഷ്ടമുള്ള മേഖലയാണ്.... കൂടുതൽ വായിക്കൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ