Please enable javascript.ചിലിക്കെതിരെ ലയണൽ മെസി കളിച്ചത് വേദന സഹിച്ച്; അടുത്ത മത്സരത്തിൽ കളിച്ചേക്കില്ല, ആരാധകർ ആശങ്കയിൽ - argentina star lionel messi confirms that he played with discomfort against chile in copa america 2024 group match - Samayam Malayalam

ചിലിക്കെതിരെ ലയണൽ മെസി കളിച്ചത് വേദന സഹിച്ച്; അടുത്ത മത്സരത്തിൽ കളിച്ചേക്കില്ല, ആരാധകർ ആശങ്കയിൽ

Edited byസൈഫുദ്ധീൻ ടി എം | Samayam Malayalam 26 Jun 2024, 6:35 pm
Subscribe

പരിക്കുമായി ചിലിക്കെതിരെ രണ്ടാം ഗ്രൂപ്പ് മത്സരത്തിൽ കളിച്ച ലയണൽ മെസിക്ക് കോച്ച് സ്കലോനി അടുത്ത മത്സരത്തിൽ വിശ്രമം നൽകിയേക്കും. ആദ്യ രണ്ട് മത്സരങ്ങളിലും അവസരം ലഭിക്കാതിരുന്ന താരങ്ങളെ പെറുവിനെതിരെ കളത്തിലിറക്കുമെന്ന സൂചനയാണ് അർജൻ്റീന പരിശീലകൻ നൽകുന്നത്

ഹൈലൈറ്റ്:

  • ചിലിക്കെതിരെ മെസി കളിച്ചത് വേദന സഹിച്ച്
  • മത്സരത്തിന് ശേഷം താരം ഇക്കാര്യം സ്ഥിരീകരിച്ചു
  • അടുത്ത മത്സരത്തിൽ കളിച്ചേക്കില്ല
Lionel Messi Argentina vs Chile
ലയണൽ മെസിയെ പ്രതിരോധിക്കാനെത്തുന്ന ചിലി താരങ്ങൾ (Photo - AP)
കോപ്പ അമേരിക്ക ഗ്രൂപ്പ് ഘട്ടത്തിൽ ചിലിയെ പരാജയപ്പെടുത്തി അർജൻ്റീന ക്വാർട്ടർ ഫൈനലിലേക്ക് കടന്നിരിക്കുകയാണ്. ചിലിക്കെതിരെ ന്യൂ ജേഴ്സിയിലെ മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അർജൻ്റീനയുടെ ജയം. എന്നാൽ അർജൻ്റീനിയൻ ആരാധകരെ നിരാശപ്പെടുത്തുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. ചിലിക്കെതിരെ സൂപ്പർ താരം ലയണൽ മെസി വേദന സഹിച്ചുകൊണ്ടാണ് കളിച്ചതെന്ന് താരം തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ്. മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് മെസി ഇക്കാര്യം വ്യക്തമാക്കിയത്.
മത്സരത്തിൻ്റെ തുടക്കം മുതൽ തന്നെ വലത് ഹാംസ്ട്രിങിൽ തനിക്ക് അസ്വസ്ഥത അനുഭവപ്പെട്ടുവെന്നും പിൻതുട ഞരമ്പ് സാധാരണയേക്കാൾ അധികം ടൈറ്റായിരുന്നുവെന്നും മെസി പറഞ്ഞു. വേദന കാര്യമാക്കാതെ മത്സരം പൂർത്തിയാക്കാൻ കഴിഞ്ഞെന്നും എന്നാൽ ഇനി എന്താകുമെന്ന് കണ്ടറിയണമെന്നും സൂപ്പർ താരം കൂട്ടിച്ചേർത്തു.

റെക്കോഡ് പുതുക്കി ലയണൽ മെസി, രക്ഷകനായി മാർട്ടിനസ്; കോപ്പ അമേരിക്കയിൽ അർജന്റീന ക്വാർട്ടർ ഫൈനലിൽ
ആദ്യ മത്സരത്തിൽ കാനഡയെയും രണ്ടാം മത്സരത്തിൽ ചിലിയെയും പരാജയപ്പെടുത്തി ക്വാർട്ടറിൽ കടന്നെങ്കിലും മെസിയുടെ പരുക്ക് അർജൻ്റീനയെ ആശങ്കയിലാക്കുന്നുണ്ട്. 37-കാരനായ താരത്തെ മത്സരത്തിനിടയിൽ ചിലി താരം ഗബ്രിയേൽ സുവാസോ കനത്ത ഫൌളിന് വിധേയമാക്കുകയും ചെയ്തിരുന്നു. മെഡിക്കൽ സംഘം പരിശോധന നടത്തിയതിന് ശേഷമാണ് മെസി പിന്നീട് കളി തുടർന്നത്.

അതുകൊണ്ട് തന്നെ അടുത്ത മത്സരത്തിൽ കൂടുതൽ റിസ്കെടുക്കാൻ അർജൻ്റീന പരിശീലകൻ ലയണൽ സ്കലോനി തയ്യാറാകില്ല. പെറുവിനെതിരെ ജൂൺ 30-ന് ഇന്ത്യൻ സമയം രാവിലെ 5:30-നാണ് അർജൻ്റീനയുടെ അടുത്ത മത്സരം. ആദ്യ രണ്ടു മത്സരങ്ങളിൽ കളിക്കാത്ത താരങ്ങൾക്ക് അവസാന ഗ്രൂപ്പ് മത്സരത്തിൽ അവസരം നൽകുമെന്ന സൂചന തന്നെയാണ് സ്കലോനി പോസ്റ്റ്-മാച്ച് പ്രസ് കോൺഫറൻസിനിടെ നൽകിയത്.


ഇതോടെ അടുത്ത മത്സരത്തിൽ മെസി കളിക്കാൻ സാധ്യത കുറവാണെന്നാണ് വിലയിരുത്തപ്പെടുന്നത് ചിലിക്കെതിരെ മത്സരത്തിൻ്റെ 88ാം മിനുട്ടിൽ ലൌതാരോ മാർട്ടിനസാണ് അർജൻ്റീനയുടെ വിജയഗോൾ നേടിയത്. മത്സരം സമനിലയിൽ അവസാനിക്കുമെന്ന ഘട്ടത്തിൽ നിശ്ചിത സമയം അവസാനിക്കുന്നതിന് രണ്ടു മിനുട്ട് മുമ്പ് കോർണറിലൂടെ ലഭിച്ച അവസരം മാർട്ടിനസ് ഗോളാക്കി മാറ്റുകയായിരുന്നു.

ലയണൽ മെസിയുടെ അർജന്റീന ടീമിനെ വിലക്കണം, കാരണം ആദ്യ കളിയിൽ നടന്ന സംഭവം; വിചിത്ര ആവശ്യവുമായി കാനഡ പരിശീലകൻ രംഗത്ത്
73 -ാം മിനിറ്റിൽ ജൂലിയൻ ആൽവരസിനു പകരക്കാരനായി എത്തിയാണ് മാർട്ടിനസ് അർജൻ്റീനയുടെ വിജയശിൽപ്പിയായി മാറിയത്. കാനഡക്കെതിരെയും സബ് ആയി ഇറങ്ങി മാർട്ടിനസ് ഗോൾ നേടിയിരുന്നു. ആ മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു മെസിപ്പടയുടെ വിജയം. രണ്ട് വിജയം നേടിയ അർജൻ്റീന കോപ്പ അമേരിക്ക ക്വാർട്ടറിലെത്തുന്ന ആദ്യ ടീമായി മാറിയിരിക്കുകയാണ്.
ഓതറിനെ കുറിച്ച്
സൈഫുദ്ധീൻ ടി എം
സമയം മലയാളത്തിൽ സീനിയര്‍ ഡിജിറ്റല്‍ കണ്ടൻ്റ് പ്രൊഡ്യൂസര്‍. പ്രിൻ്റ് മീഡിയയിൽ കരിയര്‍ ആരംഭിച്ചതിന് ശേഷം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഡിജിറ്റൽ കണ്ടൻ്റ് മേഖലയില്‍ ജോലി ചെയ്ത് വരുന്നു. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.... കൂടുതൽ വായിക്കൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ